Thursday, August 20, 2009

നളിനിമാർ ഇടപെടുമ്പോൾ

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ലഗേജുമായി ഞാനും,ശ്രീമതിയും , മകനുമായി പുറത്ത് വരുമ്പോൾ ഞങ്ങളെ കാത്ത് അച്ഛനും, അമ്മയും, മറ്റ് ബന്ധുക്കളും ഉണ്ടയിരുന്നു. ഭാര്യയും മകനും ഇനീ നാട്ടിൽ തന്നെ, അതുകൊണ്ട് ഞങ്ങളുടെ ലഗേജ് അല്പം ഭാരിച്ചതായിരുന്നു, ടാക്സിയിലേയ്ക്ക് സാധനങ്ങൾ ഞങ്ങൾ വേഗം കയറ്റി കാരണം ഇനീ നൂറ്റി അൻപത് കിലോമീറ്റർ താണ്ടിയാലെ വീടെത്തു, സമയം അപ്പോൾ രാത്രി ഒൻപതുമണി, വീട്ടിൽ എത്തുമ്പോൾ ഒരു മണി ആകും എന്ന് ഉറപ്പാണ്, മോനെ ഒരു ടിക്കറ്റ് എടുക്കാമോ? ശബ്ദം കേട്ടഭാഗത്തേയ്ക്ക് ഞാൻ നോക്കി അവിടെ മെല്ലിച്ച ഒരാൾ രൂപം അവർ അല്പം ദൂരെ ആണ് നിന്നിരുന്നത്, ഞാൻ അവർക്ക് അടുത്തേയ്ക്ക് നടന്നു ഇരുട്ടായിരുന്നതിനാൽ അവരുടെ മുഖം വ്യക്തമല്ലായിരുന്നു. കേരള സർക്കാരിന്റെ ഭാഗ്യക്കുറിയുമായി നിൽക്കുന്ന ഒരു സ്ത്രി… ഞാൻ അവരെ അമ്മ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു, ഒരു ടിക്കറ്റ് ചിലവാകും എന്ന പ്രതീക്ഷ ആ അമ്മയുടെ കണ്ണിൽ ഞാൻ കണ്ടു, മങ്ങിയ നിലാവെളിച്ചത്തിൽ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു ഏകദേശം അറുപത് വയസ്സ് വരുന്ന അവർ എന്റെ നെരേ ടിക്കറ്റ് നീട്ടി, ഞാൻ അതിൽ നിന്നും രണ്ട് ടിക്കറ്റ് എടുത്തു (അമ്പതുരൂപ അണോ അതോ നൂറ് രൂപയുടെ ടിക്കറ്റ് ആണോ എന്ന് ഞാൻ ഓർക്കുന്നില്ല) അവർക്ക് പണം നൽകി. നന്ദി എന്നവണ്ണം ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവർ നടന്നകന്നു, ഞങ്ങൾ വീട്ടിലേയ്ക്കും

ഇത് നാല് മാസം മുൻപ് നെടുംബാശ്ശേരി വിമാനത്താവളത്തിൽ നടന്ന ഒരു സാധാരണ സംഭവം. ആരായിരുന്നു ആ സ്ത്രി എന്ന് എനിക്കറിയില്ല, പക്ഷെ ഒന്നെനിക്കറിയാമായിരുന്നു, അവർ ഒരു അഭിമാനി ആണെന്ന്, വീട്ടിലെ ദാരിദ്രംആവാം അവരെ തെരുവിൽ എത്തിച്ചത്, അതുമല്ലെങ്കിൽ അനാഥത്വമാവാം, ഉദ്യോഗസ്ഥരായ മക്കളുടെ സമയക്കുറവാകാം, അതുമല്ലെങ്കിൽ പ്രാണനാഥന്റെ ജീവൻ രക്ഷാ മരുന്നിനുള്ള പണം കണ്ടെത്താനാവാം.അതുമല്ലെങ്കിൽ ഭിക്ഷ എടുക്കാതെ ജീവിക്കണം എന്ന അഭിമാന ബോധമാവാം. ലോട്ടറി എന്നതിന്റെ നിർവചനം ചൂതാട്ടം ആണെങ്കിലും അതിന്റെ പിന്നിൽ ഭാഗ്യം വിൽക്കുന്നവന്റെ കണ്ണീർ കാണാം, അതിജീവനത്തിന്റെ നൊമ്പരങ്ങൾ കണാം, ഞാൻ കണ്ട അമ്മയെ പോലെ നിരവധി അമ്മമാർ വാർദ്ധക്യത്തിന്റെ നോവും പേറി, ചുട്ടുപൊള്ളുന്ന വെയിലത്ത് ഭാഗ്യം വിൽക്കുന്ന നിർഭാഗ്യരായവർ ഉണ്ട് നമുക്ക് ചുറ്റും! രണ്ടുകയ്യുമില്ലാത്ത മുഹമ്മദ്‌മാരും കാലുകൾ ശോഷിച്ച രാഘവന്മാരും, അന്നം തേടുന്നത് കേരള സർക്കാരിന്റെ ഭാഗ്യക്കുറി വിറ്റാണ്.

ഭിക്ഷാടനം വ്യാപാരമാക്കിയ മാന്യന്മാർ, ഈ പട്ടണിപാവങ്ങളുടെ കണ്ണുനീർ പണമാക്കാൻ ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചപ്പോൾ അതിന് ഒത്താശചെയ്യാൻ ഉദ്ദ്യോഗസ്ഥപ്രഭുക്കന്മാരും, രാഷ്ട്രീയ ദല്ലാളന്മാരും യാതൊരു ഉളുപ്പുംകാട്ടിയില്ല, ലോട്ടറി നിരോധനത്തിലൂടെ മുപ്പതോളം നിസഹായർ ആണ് ജീവനൊടുക്കിയത്, അന്യസംസ്ഥാന ലോട്ടറികൾ തട്ടിപ്പിന്റെ നൂതന മാർഗ്ഗവുമായാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയത്, ലോട്ടറി രാജാക്കന്മാരുടെ ഗോഡൌണുകളിൽ സാധാരണക്കാരന്റെ പോക്കറ്റടിക്കാനുള്ള മഷിപുരണ്ട വഞ്ചന വിശ്രമിക്കുന്നു തന്റെ ഇരയെ കാത്ത്. പ്ലേവിൻ പോലുള്ള ഓൺലൈൻ തട്ടിപ്പുകൾ പ്രമോട്ട് ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ മത്സരിച്ചു. ജനാധിപത്യത്തിന്റെ കാവൽക്കാരായ ജുഡീഷ്യറി കണ്ണുകൾ കെട്ടി ത്രാസിലെ ഭാരം നോക്കി വിധിപറഞ്ഞു. ഗ്രാമങ്ങളിലെ വീട്ടമ്മമാർ പോലും ഒറ്റയക്ക ലോട്ടറിയുടെ ആരാധകരും, കളിക്കാരുമായി.ഈ പേപ്പർ ലോട്ടറികൾ, പല ദരിദ്രകുടുംബത്തിലും പലപ്പോഴും വില്ലനായി ? ആഗ്രഹങ്ങൾ അത്യാർത്തിയായി രൂപം പ്രാപിച്ചപ്പോൾ കേരളത്തിൽ നിന്നും കോടികൾ ആണ് അന്യ സംസ്ഥാനത്തേയ്ക്ക് ഒഴുകിയത്.നൂറ്റിഅൻപത് കോടി രൂപയുടെ വരുമാനം കേരള സർക്കാരിന്റെ ഖ്ജനാവിന് മുതൽ കൂട്ടുന്ന കേരള സർക്കാർ ലോട്ടറി ഒഴികെ മറ്റെല്ലാ ലോട്ടറികളും കേരളത്തിൽ നിർത്തലാക്കേണ്ടതാണ്. എന്തുകൊണ്ട് കേരള സംസ്ഥാന ഭാഗ്യക്കുറി നിലനിൽക്കണം എന്ന് ഞാൻ മുകളിൽ പറഞ്ഞിരുന്നു, പ്രഫഷണൽ കൊള്ളക്കാരായ ഓണലൈൻ ലോട്ടറിക്കരുടെ സംരക്ഷകരായി കത്തിവേഷം കെട്ടുന്നത് ജനങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയുടെ പത്നി ആയത് ജനാധിപത്യത്തിന്റെ വൈരുദ്ധ്യമാവാം

“ സത്യം മാത്രമേ ഞാൻ ബോധിപ്പിക്കു, സത്യമല്ലാതെ മറ്റൊന്നും ഞാൻ പറയുകയില്ല”
ആർക്കുവേണ്ടി ? പറയു നളിനി!!

1 comment:

വീ.കെ.ബാല said...

സത്യം മാത്രമേ ഞാൻ ബോധിപ്പിക്കു, സത്യമല്ലാതെ മറ്റൊന്നും ഞാൻ പറയുകയില്ല”
ആർക്കുവേണ്ടി ? പറയു നളിനി!!