Friday, May 29, 2009

കേരളത്തിന്റെ ആറുതലകൾ



ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിന് ആറ് കേന്ദ്ര മന്ത്രിമാരെ കിട്ടുന്നത്. കേരളത്തിലെ കോൺഗ്രസ്സിനും കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടം. എ.കെ. ആന്റണി പ്രതിരോധം ക്യാബിനെറ്റ് റാങ്ക്, വയലാർ രവി പ്രവാസികാര്യം ക്യാബിനെറ്റ് റാങ്ക്, കൂടാതെ നാല് സഹമന്ത്രിമാർ. ഇ. അഹമ്മദ് റെയിൽവേ, മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തരം, കെ.വി തോമസ് കൃഷി, ഉപഭോതൃകാര്യം, ഭക്ഷ്യം, പൊതുവിതരണം. ശശിതിരൂർ വിദേശകാര്യം.
കേന്ദ്രവിഹിതത്തിന്റെ കാര്യത്തിൽ കേരളത്തെ എന്നും തഴഞ്ഞ ചരിത്രമാണ് ഉള്ളത്, ഇത്തവണ അങ്ങനെ സംഭവിച്ചാൽ കുരിശ്ശിലേറാൻ വിധിക്കപ്പെട്ടവർ ആണ് ഈ ആറിലെ ചിലതലകൾ. അതിൽ ഏറ്റവും മുമ്പൻ കെവിതോമസ്സ് ആണ്. പിന്നെ ഈ അഹമ്മദ്, വയലാർ രവി. ശശിതരൂർ തുടങ്ങിയവർ ഇതിൽ പരുക്കുകൾ കൂടാതെ രക്ഷപെടാൻ പറ്റുന്നത് എ.കെ ആന്റണിക്ക് മാത്രം. ഈ ചെറിയമനുഷ്യൻ കേരളത്തിന്റെ വികസനത്തിന് കഴിഞ്ഞ മൂന്ന് വർഷം കഠിന പരിശ്രമം നടത്തി എന്നത് കണ്ടില്ല എന്ന് പറയുന്നത് നീതിക്ക് നിരക്കാത്തതാണ്, പ്രതിരോധ വകുപ്പിന്റെ കീഴിൽ ഇവിടെ നല്ല നിക്ഷേപം അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഉണ്ടായി.
ഈ ഊഴം, ശ്രീ കെവി തോമസ്സിനും, ശ്രീ ഇ. അഹമ്മദിനും ആണ്, ഭക്ഷ്യവിതരണത്തിന്റെ കാര്യത്തിൽ കേരളം എന്നും കേന്ദ്രത്തിന്റെ അവഗണന ഏറ്റുവാങ്ങുന്ന സംസ്ഥാനമാണ്. കോൺഗ്രസ്സ് മൌനമായും ഇടതുപക്ഷം ശബ്ദം വച്ചും അംഗീകരിക്കുന്ന കാര്യമാണ് ഇത്, പവാറിന്റെ അരി രാഷ്ട്രീയം ഇത്തവണ ഏശുമോ എന്ന് കണ്ടറിയണം. അർഹമോ അനർഹമോ ആയ വിഹിതം നേടാനായില്ലങ്കിൽ, അടുത്ത പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തല്ലാൻ കിട്ടുന്ന ഏറ്റവും നല്ല ആയുധമായിരിക്കും കെ.വി. തോമസ്സിന്റെ വകുപ്പ് അത് ശരിയായ രീതിയിൽ ഇടതുപക്ഷം ഉപയോഗിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
കഴിഞ്ഞ യൂ.പി.എ സർക്കാരിന്റെ മന്ത്രിസഭയിലെ ഏറ്റവും തിളങ്ങിയ വകുപ്പായിരുന്നു റെയിൽവേ. അതിന്റെ സാരഥി ആയിരുന്ന ലല്ലു പ്രസാദ് യാദവ് എന്ന ബീഹാർ സ്വദേശിയും. ആകെ ഉള്ളറെയിൽവേ ബഡ്ജറ്റിന്റെ സിംഹഭാഗവും വേലുവും, ബാലുവും വീതിച്ച് തമഴ്നാട്ടിലേയ്ക്കും, ബീഹാറിലേയ്ക്കും കൊണ്ടുപോകുമായിരുന്നു എന്നിരുന്നാലും, ഈ വകുപ്പിനെ ലാഭത്തിലാക്കാൻ ശ്രീ ലാലുവിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ കാര്യം തന്നെ. ഇത്തവണ മമതാ ബാനർജി റെയിൽവേ വകുപ്പിന്റെ കാര്യാലയം തന്നെ കൽക്കട്ടയിലേയ്ക്ക് മാറ്റി, ഇതും ചരിത്രത്തിൽ ആദ്യ സംഭവം ഒരു കേന്ദ്രമന്ത്രി തന്റെ കാര്യാലയത്തിന്റെ ചുമതല ഇന്ദ്രപ്രസ്ഥത്തിന് പുറത്ത്വച്ച് നിർവഹിക്കുന്നത്. ലല്ലുവും, ബാലുവും, വീതം വച്ചതിന്റെ മിച്ചം മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടുമായിരുന്നെങ്കിൽ ഇവിടെ എന്തുസംഭവിക്കും എന്നത് മമതയ്ക്ക് പോലും അറിയില്ല. “ മിച്ച്മുള്ളത് നക്കിയാൽ മതി “ എന്ന കിലുക്കത്തിലെ വാചകം പോലകുമോ എന്ന് കാത്തിരുന്നു കാണാം. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് കേരളത്തിന് മാത്രമായ് ഒരു പ്രത്യേക റെയിൽവേസോൺ. ഇതുവരെ അംഗീകരിക്കാതിരുന്ന ഈ ആവശ്യം ഇ അഹമ്മദിന് സാക്ഷാത്ക്കരിക്കാൻ കഴിയുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു കൂടാതെ മുടങ്ങിക്കിടക്കുന്ന നിരവധി റെയിൽവേ വികസന പദ്ധതികളും ജീവൻവയ്ക്കും എന്ന് കരുതാം.
കേരളത്തിന്റെ സമ്പത്ത്ഘടയുടെ മുഖ്യശില്പികളായ പ്രവാസി മലയാളികൾക്ക്, കേൾക്കാൻ എങ്കിലും ആശ്വസമുള്ള വകുപ്പാണ് പ്രവാസികാര്യം ഇത്തവണയും അത് ശ്രീമാൻ വയലാർ രവിതന്നെ കൈകാര്യം ചെയ്യുന്നു. പ്രവാസികളെ കൊള്ളാടിക്കുന്ന വിമാന കമ്പനികളേയും, എയർപോർട്ട് ജീവനക്കാരേയും നിലയ്ക്ക് നിർത്താൻ ശ്രീമാൻ രവിയ്ക്ക് ആകുമോ എന്നത് സംശയമാണെങ്കിലും, ഉപകാരപ്രതമായ് എന്തെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷിക്കാം, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ചില ഗൾഫ് രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ സാദിച്ചത് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താം. എല്ലാം കൊണ്ടും ഇത്തവണ കേരളത്തിന്റെ വളർച്ചയ്ക്ക് വകനൽകുന്ന അന്തരീക്ഷമാണ് കേന്ദ്രത്തിൽ ഉള്ളത്, ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന മനോവിചാരം നമ്മുടെ രാഷ്ട്രീയക്കാർക്ക് ഉണ്ടാകിതിരുന്നാൽ!!!!

Sunday, May 24, 2009

വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നു ?!

ഈ കുറിപ്പിന് ആധാരം കേരളകൌമുദിയിൽ വന്ന പ്രഭാകരന്റെ രണ്ട് ഫോട്ടോകൾ (ഇന്നത്തെ ഓൺലൈൻ കൌമുദി ) ആണ് ഒന്ന് അദ്ദേഹത്തിന്റെ മരണവാർത്ത ടിവിയിൽ കണ്ട് ആസ്വദിക്കുന്ന പ്രഭാകരൻ, പിന്നെ അതെ ഫ്രൈമിൽ തമിഴ് പുലിനേതാക്കളിൽ ഒരാളുമായി സംസാരിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ. ഇത് ആദ്യം കണ്ടപ്പോഴെ ഞാൻ സംശയിച്ചിരുന്നു ആരോ ഫോട്ടോഷോപ്പിൽ ശരിക്കും കളിച്ചിരിക്കുന്നു എന്ന് അത് ശരി ആണ് എന്ന് തോന്നുന്നതരത്തിൽ ആണ് ആ രണ്ട് ഫോട്ടോയും അനിമേറ്റ് ചെയ്തപ്പോൾ കിട്ടിയ ഇമേജ് ഈ അനിമേഷൻ ഒന്നു കാണുക.
പത്രങ്ങൾ ന്യൂസിന് വേണ്ടി ഇത്തരം ട്രിക്കുകൾ ഉപയോഗിക്കുന്നത് മാധ്യമ ധർമ്മത്തിന് നിരക്കാത്തതാണ്, മലയാള പത്രങ്ങൾ ഇത്തരം ആഭാസങ്ങൾക്ക് മുതിരുന്നില്ല എന്നത് ആശ്വാസകരം

Friday, May 22, 2009

വിദൂഷകന്റെ പോസ്റ്റിലെ കമന്റുകളിലൂടെ പോയപ്പോൾ (സി.പി.എം ന് പിഴച്ചതെവിടൊക്കെ)

ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ വിദൂഷകൻ പറഞ്ഞതുതന്നെ ആണ് ശരി, ഇവിടെ മറ്റ് കമന്റുകളിലേയ്ക്ക് പോകുമ്പോൾ, ശ്രദ്ധിക്കപ്പെടേണ്ട കമന്റും, മറുപടി കൊടുക്കേണ്ടതും എന്ന് തോന്നിയത് കടത്തുകാരന്റെ കമന്റിനാണ്. പിന്നെ ചിത്ര ഗുപതൻ പറഞ്ഞ കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നതും നന്നായിരിക്കും.
ഗുപ്തൻ സഖാവിന്, മ അദനി എന്ന വ്യക്തിയെ സഖാവ് ഈ.കെ നയനാർ എന്ന അനിഷ്യേധ്യ നെതാവിനൊപ്പം ആണ് കാണുന്നത്, കേളപ്പൻ എന്ന മഹാനെ “കൊല്ലാൻ“ ഇറങ്ങിയ നായനാരും എൽ.കെ അദ്വാനിയെ വഹിക്കാൻ ഇറങ്ങിത്തിരിച്ച മദനിയേയും ( മദനി എൽ.കെ അദ്വാനിക്കെതിരെ പ്രസംഗിച്ചു എന്നല്ലാതെ, മറ്റെന്തെങ്കിലും ചെയ്തതായി അറിവില്ല) ഒരെതുലാസിൽ തൂക്കിയ താങ്കളെ നമിക്കുന്നു.
മ അദനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ദേശദ്രോഹ കുറ്റം വരെ ഉണ്ടെന്ന കാര്യം മറക്കേണ്ട. ഇന്നും ഭീകര വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിൽ ആണ് മദനി, പിടിക്കപ്പെട്ട ഭീകരരിൽ പലരും മദനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്, ഇത്തരുണത്തിൽ മദനിയുമായുള്ള ബാന്ധവം സി.പി.എം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം. സഖാവ് നായനാരെ മദനിക്ക് തുല്ല്യമായി കണ്ട പ്രസ്ഥാവന പിൻ‌വലിക്കും എന്നു കരുതുന്നു. ( ഒരു ഇന്ത്യൻ പൌരന്റെ വോട്ട് എന്ന നിലയ്ക്ക് മദനിയുടെ വോട്ട് സ്വീകരിക്കുന്നതിൽ തെറ്റില്ല)
1. അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്ത്. “കക്കാനും നില്ക്കാ നും ശരിയാം വിധം അറിയാത്ത യു ഡി എഫിന്റെ് സ്ഥാനത്ത്“…….
കടത്തുകാരൻ പറയുന്നത്, പഞ്ചായത്തിൽ അഴിമതി, മെർക്കിസ്റ്റൺ, ടോട്ടൽ ഫോർ യു തട്ടിപ്പ്, അങ്ങനെ സകല തട്ടിപ്പുകളും, ഏ. കേ. ജി സെന്ററിൽ നിന്നും തുടങ്ങുന്നു എന്ന് നിലയിലാണ്. കേരളത്തിലെ മുഴുവൻ പഞ്ചായത്തിന്റേയും ബഡ്ജറ്റ് തുക അടിച്ചുമാറ്റിയാൽ എത്ര വരും ? (തോമസ് ഐസക്കിന്റെ കയ്യിൽ നിന്നും കണക്ക് വാങ്ങി നോക്കുക) പിന്നെ ടോട്ടൽ തട്ടിപ്പ് കാരനും, ഭൂമി ഇടപാടുകാരന്റേയും വേര് അന്വേഷിച്ചാൽ, യൂഡീഫ് ന്റെ പടിവാതിൽക്കലും നായ എത്തിയെന്നിരിക്കും. പിന്നെ കുഞ്ഞുഞ്ഞിന്റെ പ്രതിപക്ഷ കാര്യക്ഷമതയാണ് ഈ കേസ്സുകളിലെ കക്ഷികൾ അകത്തായത് എന്നതരത്തിലുള്ള ദുരഭിമാനം വേണോ?, ഈ ഇലക്ഷന് രണ്ട് മാസ്സം മുൻപ് നടന്ന ഒരു സംഭവം വളരെ ദീർഘദൃഷ്ടിയോടെ കൈക്കൊണ്ട തീരുമാനാം, ഇലക്ഷനിൽ കോൺഗ്രസ്സിന് 150നും 170നും ഇടയിലാണ് സീറ്റെങ്കിൽ 272 എന്ന മാജിക്ക് നമ്പർ തികയ്ക്കാൻ വേണ്ടിവരുന്ന ഓഹരി വാങ്ങിക്കൂട്ടാൻ കോൺഗ്രസ്സിന് മൂലധനം ആവശ്യമാണ്, ഇത് കണ്ടത്തുക എന്നത് ശ്രമകരമായ ജോലി ആണ് പോരെങ്കിൽ ഇപ്പോൾ ഒളിക്യാമറകളുടെ ശല്ല്യവും, എല്ലാം കൊന്റും ഒത്തുവന്ന കച്ചവടമായിരുന്നു ഇസ്രായേലുമായി നടത്തിയ ആയുധ കരാർ (കടപ്പാട് വർക്കേഴ്സ് ഫോറം)
“ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്എരസ്എഎം) ഇടപാടാണ് ആരോപണ വിധേയമായിരിക്കുന്നത്. 600 കോടി രൂപയുടെ കോഴയുണ്ടെന്നാണ് പുറത്തുവന്ന വാര്ത്തഎകള്‍ സൂചിപ്പിക്കുന്നത്. കരാര്ത്തു കയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്ഡതസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്ജ്് എന്ന പേരില്‍ കോഴയായി നല്കിസയത് എന്നാണ് ഈ വാര്ത്തചകളില്‍ പറയുന്നത്. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്ജ്യ എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്കു്ന്നതെന്നും, ഇടനിലക്കാര്ക്ക്ക ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും, ബാക്കി തുക കോണ്ഗ്ര്സിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണം. 450 കോടി രൂപ ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്ഗ്ര സിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്ക്കൂമട്ടിയെന്നും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറിയെന്നും ഈ വാര്ത്ത്കള്‍ പറയുന്നു. “
അതും ഇല്ലാത്ത കുഞ്ഞിന് പാലുകൊടുത്ത വകയിൽ, പ്രതിരോധ വകുപ്പിന് 600 കോടി നഷ്ടം, പാവം ആന്റപ്പൻ ഇതറിഞ്ഞോ എന്തോ! ഇങ്ങനെ പറയാൻ കാരണം താഴെ തന്നിരിക്കുന്ന തിരിച്ചറിവുകൾ ആണ്.
“പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ഇസ്രയേല്‍ ഇതുവരെ വികസിപ്പിക്കാത്ത മിസൈല്‍ സംവിധാനം വാങ്ങാനാണത്രെ ‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്ഡിിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം രാജ്യത്തെ പ്രതിരോധ ഉല്പ്പാ ദന യൂണിറ്റുകളില്‍ നിര്മിയക്കാം. മാത്രമല്ല ഡിആര്ഡിിഒ വികസിപ്പിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്ണി തൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ ആവശ്യപ്പെടുന്ന മിസൈല്‍ സംവിധാനം നിര്മി്ക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യം ഇസ്രയേലിന് കൈമാറണം. എങ്കിലേ കരാര്‍ പ്രകാരം അവര്ക്ക് മിസൈല്‍ നിര്മിഒച്ചു ഇന്ത്യയ്ക്ക് നല്കാേന്‍ കഴിയൂ. ഇസ്രയേല്‍ മിസൈലുകളേക്കാള്‍ ശേഷിയുള്ള ആത്യാധുനിക വ്യോമ പ്രതിരോധ (എഎഡി) മിസൈലുകളാണ് ഡിആര്ഡിരഒ വികസിപ്പിച്ചത്. എതിർദിശയില്‍ നിന്ന് വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകർക്കാലന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ഈ കഴിവില്ല. ശത്രുവിമാനങ്ങളെ മാത്രമേ അതിന് നേരിടാനാവൂ. 18 കിലോമീറ്റര്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തകര്ക്കാ ന്‍ ഡിആര്ഡിലഒയുടെ മിസൈല്‍ സംവിധാനത്തിന് കഴിയും. എന്നാല്‍ ഇസ്രയേല്‍ മിസൈലുകള്ക്ക് ഈ ശേഷിയില്ല.
മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനാണ് എ കെ ആന്റണിയുടെ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സാങ്കേതിക സഹകരണമെന്ന പേരില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ നേടിയശേഷമായിരിക്കും മിസൈല്‍ സംവിധാനം ഇസ്രയേല്‍ നിര്മിനച്ചു നല്കുിക. മികച്ച രീതിയില്‍ ഇവ നിര്മിാക്കാന്‍ ഇസ്രയേലിനു കഴിയുമോ എന്നും ഉറപ്പില്ല. ഇസ്രയേല്‍ ഇത് ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്ച്ച യായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 1991ലെ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്ത്ത് അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയാണ് ഇന്ത്യ കൈവരിച്ചത്. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.
ശ്രീമാൻ കടത്തുകാരൻ, കൂടുതൽ ഡീറ്റയിത്സ് താങ്കൾക്ക് ഇതു സംബന്താമായുള്ളവ ഈ ബ്ലോഗിൽ നിന്നും അത് നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും ലഭ്യമാണ്, ഇനി ആലോചിച്ചിട്ട് പറയു ഇത് അഴിമതിക്കേതിരായ ജനവിധി ആണോ, കടത്തുകാരനെ സപ്പോർട്ട് ചെയ്ത് സംസാരിച്ച കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി മാഷും ഇതെ കുറിച്ച് ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും, കക്കാനും നിക്കാനും അറിയാത്തെ പാവം കോൺഗ്രസ്സ് അടിച്ച് മാറ്റിയത് അഴിമതി അല്ല എങ്കിൽ ഈ ജനവിധി അഴിമതിക്കെതിരെ ഉള്ള ജനവിധി ആയി മാനിക്കാമായിരുന്നു.
2. അഹങ്കാരത്തിനെതിരെയുയുള്ള ജനങ്ങളുടെ മധുര പ്രതികാരം….. മതാദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളേയും……..
സി.പി.എം ഒരുഘട്ടത്തി അഹങ്കരിച്ചിരുന്നു എന്ന കടത്തുകാരന്റെ കമന്റെ ഒരു പരിധിവരെ ശരിയാണ്, അതിന്റെ വ്യക്തമായ ലക്ഷണമായിരുന്നു ജയരാജന്റെ പരിപ്പുവട, കട്ടൻ കാപ്പി പ്രയോഗം. സീ.പി.ഐ (എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ, ഇവിടുത്തെ വരേണ്യവർഗ്ഗമോ, മതാധ്യക്ഷന്മാരോ ആശീർവദിച്ച് പടച്ചുവിട്ടതല്ല. അദ്വാനിക്കുന്നവനും ഭാരംചുമക്കുന്നവനും കഷടപ്പെട്ട് പടുത്തുയർത്തിയതാണ് ഈ പ്രസ്ഥാനം, ദുർമേദസ്സ് ചുമക്കുന്ന ഒരു വിഭാഗം ഈ പ്രസ്ഥാനത്തിൽ കടന്നുകൂടി എന്നതിന്റെ തെളിവായിരുന്നു, ജയരാജിന്റെ പ്രസംഗം. പാർട്ടിയിൽ തന്നെ ഒരു വരേണ്യവർഗ്ഗം ഉണ്ടോ എന്ന് താഴേയ്ക്കിടയിലുള്ള പാർട്ടി വിശ്വാസികൾക്കും അനുഭാവികൾക്കും തോന്നാൻ ഈ പ്രയോഗം ഇടനൽകി, കൂടെ ഫാരിസ്സ് അബുബക്കർ തുടങ്ങിയ വമ്പന്മാരുടെ പേരുകൾ നേതാക്കന്മാർക്കൊപ്പം വലിച്ചിഴക്കപ്പെട്ടപ്പോൾ, ഇതൊക്കെ ഇവിടുത്തെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ, അനുഭാവികൾ സ്ഥിരികരിക്കുകയായിരുന്നു .ഈ കാഴ്ച്ചപ്പാടൊക്കെ ഇലക്ഷനെ ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ജനവിധി.
മതാധ്യക്ഷന്മാരും, മറ്റ് അർഹതയുള്ളവരും ശ്രവിച്ചതൊക്കെ അവർ അർഹിക്കുന്നത് തന്നെ ആയിരുന്നു, ഇടയലേഖനം അനുസരിച്ചായിരിക്കണം ഭരിക്കേണ്ടത് എങ്കിൽ അതിന്, കോൺഗ്രസ്സിനെ അധികാരത്തിലേറ്റുകയെ നിർവ്വാഹമുള്ളു.മുന്നിണി മര്യാദ പാലിച്ചില്ല എന്നത്, സീറ്റ് സംബന്ധമായ ചർച്ചകളിൽ നിഴലിച്ച ഒന്നായിരുന്നു, ഇതും കടത്തുകാരന്റെ വിലയിരുത്തൽ ശരിവയ്ക്കുന്നു. ഇത് ഒന്നു നോക്കുക.
3. അക്രമത്തിനെതിരേയുള്ള ജനങ്ങളുടെ താക്കീത്…..
ഇതും എത്രത്തോളം ശരി എന്ന് പറയുന്നില്ല, കാരണം അത്തരം അനുഭവമുള്ളവരെ ഞാൻ പരിചയപെട്ടിട്ടില്ല, അത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുമില്ല, പിന്നെ വിനിത കോട്ടായി എന്നോ മറ്റോ പേരുള്ള ഒരു സ്ത്രീയുടെ അനുഭവം പത്രത്തിൽ വായിച്ചിരുന്നു. അത് ശരിയാണെങ്കിൽ അത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാൻ ആവില്ല. പിന്നെ താങ്കൾ പറഞ്ഞപോലെ മറ്റ് പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് പറയാൻ ഇത് ചൈന ഒന്നുമല്ലല്ലോ സുഹൃത്തേ. അങ്ങനെ വന്നാൽ കേരളം എന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെന്നെ ഭരിക്കില്ലെ, പിന്നെ താങ്കളുടെ വിലയിരുത്തലിൽ സി.പി.എം ആയിരുന്നല്ലോ പ്രശ്നക്കാരൻ അങ്ങനെ എങ്കിൽ എന്തുകൊണ്ട് സി.പി.ഐ ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെ ? ഇതിനർത്ഥം താങ്കൾ വിലയിരുത്തിയതല്ലെ യഥാർത്ഥ കാരണം എന്നല്ലെ?.. പാർട്ടിവിട്ടുപോയവരെ ഹിംസിക്കുമെങ്കിൽ എം.വി. ആർ ഉം, ഗൌരിഅമ്മയും മറ്റുമൊക്കെ ആത്മാഹൂതി ചെയ്തെനെയല്ലോ…., ആരെങ്കിലും തല്ലുകൊണ്ടിട്ടുണ്ടെങ്കിൽ തല്ലുകൊള്ളിത്തരം കാട്ടിയിട്ടുണ്ടാകും. അത് പാർട്ടി മാനിഫെസ്റ്റോ പ്രകാരമല്ല എന്ന് മനസ്സിലാക്കാനുള്ള സംയമനം കാണും എന്ന് കരുതുന്നു.
4. വര്ഗ്ഗീടയ-അവസരവാദ നിലപാടുകള്ക്കെമതിരെ… പി ഡി പി ജമാത്തെ ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും……
വർഗ്ഗിയ വാദികളുമായുള്ള കൂട്ട് കെട്ടിനെ കുറിച്ച് വിദൂഷകൻ പറഞ്ഞിരുന്നു. ന്യൂനപക്ഷ പ്രീണനം എന്നത് ചേരുന്നത് കോൺഗ്രസ്സ്-കത്തോലിക്ക സഭ ബന്ധമായിരിക്കും. ഇടതുനയം ഒരു പൊതു സമൂഹത്തിൽ ഏതെങ്കിലും വിഭാഗത്തെ ഒറ്റപ്പെടിത്തി പീഡിപ്പിക്കുന്നതിനെ ചെറുക്കുക എന്നതാണ് അവർ ആർക്ക് വോട്ട് ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിലല്ല ഈ ഇടപെടൽ. അതുകൊണ്ടുതന്നെ മുസ്ലീം സമുദായത്തിന്റെ മേൽ ഉള്ള കടന്നാക്രമണത്തെ ആഗോളതലത്തിൽ ഇടതുപാർട്ടികൾ അപലപിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും.
5. ഭരണത്തിലേറി മൂന്നു വര്ഷടമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട് പിന്തിരിഞ്ഞ് നില്പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിലുള്ള സംസ്ഥാന ഗവണ്മെന്റെണന്റെഷ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്റെന പരാജയത്തിന്‍ ആക്കമേറ്റി……!!!!
ചില സാമൂഹ്യപരിഷ്ക്കരണ നടപടികൾ ഗവണ്മെന്റീന്റെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ, ഞാൻ മുകളിൽ പറഞ്ഞിരുന്നു, ഇടതിലെ വളർന്നുവരുന്ന വലതന്മാർ “പാര” പണിതിരുന്നു, ഇത്തരം പാരകളെ പുറത്ത് കളയാനുള്ള ആർജ്ജവം പാർട്ടി കാണിച്ചില്ല. ഈ കാര്യത്തിൽ കടത്തുകാരനോട് യോജിക്കുന്നു. പിന്നെ വികസനത്തോട് പിന്തിഞ്ഞ് നിന്നു എന്നു പറയുന്നത്, നിലക്കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് എതാ ഈ പുള്ളി എന്നു ചോദിക്കുന്നപോലെ ഉള്ളു, താങ്കൾ വികസിക്കാതെ പോയത് ഭരണം കോൺഗ്രസ്സിന്റെ കൈയ്യിൽ അല്ലാതിരുന്നതിനാൽ ആണ്. കാർഷിക മേഖല ഉൾപ്പടെ വിവിധമേഘലകളിൽ സംസ്ഥാന സർക്കാർ നേട്ടം കൊയ്തത് രാഷ്ട്രീയ അന്ധതകൊണ്ട് കണ്ടില്ല എന്ന് പറയതുരുത്…. ഈ സർക്കാർ വികസനത്തിന്റെ കാര്യത്തിൽ മുന്നിൽ തന്നെ ആണ്.
6. പാവപ്പെട്ടവനോടും ദളിതുകളടക്കമുള്ളവരോടുമുള്ള പാര്ട്ടി്യുടേയും സംസ്ഥാനഭരണകര്ത്താ ക്കളുടേയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട് പാര്ട്ടി യെ ദളിത് ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി……
പാവപ്പെട്ടവൻ, പാവപ്പെട്ടവൻ കാണിക്കുന്ന തോന്യവാസങ്ങൾ അത് ദളിതനായാലും പട്ടരായാലും, അതിന് കുടപിടിക്കുക എന്നത് ഇടത് നയമല്ല, അത്തരം വൃത്തികെട്ട രാഷ്ട്രീയ ഗയിം കളിക്കുന്നത് കോൺഗ്രസ്സാണ്. അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ചെങ്ങറ സമരവും അതിന് കോൺഗ്രസ്സ് നൽകിയ പിന്തുണയും, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബലാത്സംഗ വീരന്മാർ ആണെന്ന് വരെ ഇവിടുത്തെ ചില ചാനൽ മാധ്യമങ്ങൾ “വീഡിയോ” ക്ലിപ്പ് വിതരണം നടത്തി പറഞ്ഞിരുന്നു. സമരക്കാർ ഉയർത്തിയ ആവശ്യങ്ങൾ ഒരു ജാനാധിപത്യ സമൂഹത്തിൽ പ്രാവർത്തികമാക്കാവുന്നവ ആയിരുന്നില്ല. ദളിതനെ മനുഷ്യരയ് കാണുന്നതിന് പകരം കേവലം വോട്ട് ബാങ്കായി കാണുന്നതിനാണ് കോൺഗ്രസ്സ് എന്നും ശ്രമിച്ചിരുന്നത്, കരുണാകരന്റെ കാലത്ത്, ദളിതർക്കായി, വെട്ടുകത്തിയും, കോടാലുയും, മമ്മട്ടിയും, “പാര” യും ഒക്കെ വിതരണം ചെയ്തു, ഇതിൽ 75% ആയുധങ്ങളും എത്തിച്ചേർന്നത്, നാട്ടിലെ പ്രമാണിമാരുടെ പണിയായുധ ശേഖരത്തിൽ ആണ്, ഇത്തരം “ഉദ്ധാരണങ്ങൾ” സർക്കാർ ഖജനാവിനെ ചോർത്തിക്കളും എന്നല്ലാതെ ദളിതർക്ക് പ്രയോജനം ഉണ്ടാക്കുന്നില്ല എന്നതാണ് നേർക്കാഴ്ച്ച. കയ്യേറിയ ഭൂമി പതിച്ചു തന്നെങ്കിലെ ഞങ്ങൾ വോട്ട് ചെയ്യു എന്നാണെങ്കിൽ ആ വോട്ട് പാർട്ടിക്ക് വേണ്ട. അതാണ് ചെങ്ങറ സമരത്തിൽ സർക്കാർ അല്ലെങ്കിൽ പാർട്ടി കൈക്കൊണ്ട് നിലപാട്. ഭരണത്തിൽ കയറാൻ എന്തും നൽകുന്ന പാർട്ടി അല്ലെ സി.പി.എം അത് കടത്തുകാരൻ മനസ്സിലാക്കുക. ഇന്ന് കേരള സമൂഹത്തിൽ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിതെന്നെയാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബ്ബലമായിടത്ത് മനുഷ്യത്വ രഹിതമായ അനാചാരങ്ങളുടെ ഉയർത്തെഴുന്നേൽപ്പ് കാണാം, അത് നടപ്പാക്കാൻ സഹായിക്കുന്നത് കോൺഗ്രസ്സും ഭജ്പ പോലുള്ള വർഗ്ഗിയ പാർട്ടികളും ആണ്. (തമിഴ് നാട് ബോർഡറിൽ ആദിവാസികൾക്കെതിരെ അയിത്താചരണം, വാർത്ത കണ്ടുകാണും എന്ന് കരുതുന്നു)
അതെ കോൺഗ്രസ്സ് എന്ന പഴയ ഈ “ഡി“ വണ്ടി, 145ൽ നിന്നും 205 എന്ന നിലയിലേയ്ക്ക് ഉയർന്നത്, കേരളത്തിലെ ഭരണവിരുദ്ധ വികാരം കൊണ്ടല്ല, അല്ലെങ്കിൽ കോൺഗ്രസ്സിന്റെ ഭരണ നൈപുണ്ണ്യം കൊണ്ടുമല്ല, ഇത് മനസ്സിലാക്കണമെങ്കിൽ, യൂ.പി യിലേയും,ബീഹാറിലേയും റിസൽട്ടിലേയ്ക്ക് നോക്കിയാൽ മതി. ജനങ്ങൾക്ക് കോൺഗ്രസ്സിൽ ഉള്ള വിശ്വാസം ആയിരുന്നെങ്കിൽ സ്വന്തം നിലയ്ക്കോ കൂട്ടുകെട്ടിലോ 272 തികയുമായിരുന്നു. വിലപേശൽ രാഷ്ട്രീയം കണ്ട ഉത്തരേന്ത്യൻ ജനത തന്നെ ആണ് കോൺഗ്രസ്സിന്റെ ഈ വിജയത്തിന്റെ പിന്നിലെ മുഖ്യശക്തി, മുലായം സിംഗും, ലാലുവും, പാസ്വാനും എല്ലാം ഈ തന്ത്രത്തിന്റെ ബാക്കിപത്രങ്ങൾ ആണ്, രാജസ്ഥാനിൽ ഗുജ്ജർ സംവരണത്തിൽ വസുന്ധരാ രാജ് സിന്ധ്യയുടെ നടപടി ഇതൊക്കെ ചേർന്നപ്പോൾ ആണ് കോൺഗ്രസ്സ് എന്ന ഈ ശകടത്തിന് ഒരു ഉയർത്തെഴുന്നേൽപ്പിന് അവസരം ഒരുങ്ങിയത്.
കേരള ഭരണം കഴിഞ്ഞ സർക്കാരിന്റെ ഭരണത്തെക്കാൾ മോശമാണ് എന്ന് കണ്ടെത്തൽ ശരിഅല്ല, താങ്കൾ ഈ രണ്ട് കാലഘട്ടത്തിലേയും വളർച്ചാ നിരക്കുകൾ പരിശോധിക്കുക.

Thursday, May 14, 2009

ഭീകരവാദത്തെ അടിച്ചമർത്തുമ്പോൾ !?

രാജപക്സ, (Percy Mahendra Rajapaksa) ശ്രീലങ്കൻ പ്രസിഡ്ന്റ്, തമിഴ് പുലികൾക്ക് നേരെ ശക്തമായ ആക്രമണം നടത്തുന്ന പ്രസിഡന്റാണ് അദ്ദേഹം. ഒരു ജനാധിപത്യ സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാൻ ആവാത്ത ഒന്നാണ് ഭീകരവാദവും, ഭീകര പ്രവർത്തനവും. അതുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേയും പിന്തുണ നേടാൻ രാജ്പാക്സ സർക്കാരിന് കഴിഞ്ഞു. സ്വാഭാവികമായും ഇന്ത്യയും അതിന്റെ ഭാഗഭക്കായി. ഒരു പക്ഷേ ഇത്തവണ എൽ.ടി.ടി.ഇ എന്ന സംഘടനയുടെ ശക്തി തച്ചുടയ്ക്കാൻ രാജ്പക്സെയ്ക്ക് കഴിയും എന്നു തന്നെ കരുതപെടുന്നു.
രാജപ്ക്സയുടെ ദൃഡനിശ്ചയം ആണ് ലങ്കൻ സേനയ്ക്ക് കരുത്തു പകരുന്നത്, കേവലം നാല് ചതുരസ്ര കിലോമീറ്റർ ചുറ്റളവിലേയ്ക്ക് എൽ.ടി.ടി.ഇ നിയന്ത്രണ മേഘലയാക്കി ചുരുക്കാൻ കഴിഞ്ഞു എന്നത് സൈന്യത്തിന്റെ നേട്ടം തന്നെയായി വിലയിരുത്തപ്പെടുന്നു, ഒരു പക്ഷേ ഇനീ ശ്രീലങ്കയുടെ തെരുവുകളിൽ മനുഷ്യ ബോംബുകൾ പൊട്ടിത്തെറിക്കില്ല എന്ന് കരുതാം, പക്ഷേ ഈ യുദ്ധം വരുത്തിയ കെടുതികളെ കണ്ടില്ല എന്ന് വിചാരിക്കുക വയ്യ മനുഷ്യനായി പിറന്നവർക്ക് കണ്ടില്ല എന്ന് നടിക്കാവുന്ന സംഭവങ്ങൾ അല്ല ശ്രീലെങ്കയിൽ സാധാരണ മനുഷ്യർക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒപ്പം ഈ ദൃശ്യങ്ങൾ നിങ്ങൾ ഒന്നുകാണുക
ഇതിലെ മറ്റ് ക്ലിപ്പിംഗുകളും
ഇനീ പറയു, ഇന്ത്യ അല്ലെങ്കിൽ നമ്മൾ ഇതിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? എന്റെ അഭിപ്രായത്തിൽ ഇന്ത്യ അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടണം, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മൾക്ക് നമ്മുടെ അയൽ രാജ്യത്ത് ഇത്രയും, ക്രൂരമായ രീതിയിൽ ജനാധിപത്യ ദ്വംസനം നടക്കുമ്പോൾ അത് കണ്ടില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. എൽ.ടി.ടി.ഇ എന്ന സംഘടനയെ സംരക്ഷിക്കുക എന്ന തരത്തിലാകരുത് എന്ന് മാത്രം, അവിടെ ലങ്കൻ സൈന്യത്തിനാലും, എൽ.ടി.ടി.ഇയാലും കൊല്ലപ്പെടുന്ന, നരകയാതന അനുഭവിക്കുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മളിലും നിക്ഷിപ്തമാണ് അത് കണ്ടില്ല് എന്ന് വിചാരിക്കരുത്.
സൈന്യം ജനവാസ കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് യുദ്ധം നയിക്കുന്ന ഗവണ്മെന്റിന്റെ ഉത്തരവാധിത്വമാണ്. അതിൽ നിന്നും രാജ്പക്സ് എന്ന ഭരണാധികാരിക്ക് മാറിനിൽക്കുക സാധ്യമല്ല. ഇത്രയും തമിഴ്വംശരെ ( അങ്ങനെ പറയുന്നതിലും മനുഷ്യർ എന്ന് ഞാൻ താത്പര്യപ്പെടുന്നു, ജാതി, മത, രാഷ്ട്ര, ഭാഷാ അടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിച്ച് അഭിപ്രായം പറയുന്നത്, ഒരു ജനാധിപത്യ വിശ്വാസിക്ക് ഭൂഷണമല്ല) കൂട്ടക്കൊല ചെയ്തത്, അത് എന്തിന്റെ പേരിലായാലും ന്യായീകരിക്കുക സാധ്യമല്ല. അതിന്റെ സമാധാനം ലങ്കൻ സർക്കാർ പറഞ്ഞേ പറ്റു. ശ്രീലങ്ക എന്ന ഭൂപ്രദേശം സിംഹളന്റെ മാത്രമല്ല, സിംഹളരെ പോലെ തന്നെ നൂറ്റാണ്ടുകളായി അവിടെ കഴിയുന്നവരാണ് ഈ തമിഴ് വംശജരും, അവരും ശ്രീലങ്കൻ പൌരന്മാർ തന്നെ, രണ്ടാം കിടപൌരന്മാർ എന്ന രീതിയിലുള്ള സമീപനമാണ് എൽ.ടി.ടി.ഇ എന്ന സംഘടന ഉണ്ടാവാൻ തന്നെ കാരണം. കാലഘട്ടത്തിന്റെ അനിവാരിത ആയിരുന്നു എൽ.ടി.ടി.ഇ, അതിന് തമിഴ് രാഷ്ട്രീയത്തിൽ നിന്നും ശക്തമായ പിന്തുണ കിട്ടുകയും ചെയ്തു, എം ജി, ആർ മുതൽ വൈക്കോ വരെ ഉള്ളവർ എൽ.ടി.ടി.ഇ യെ വളരാൻ സഹായിച്ചവർ ആണ്, നമ്മുടെ ദേശീയ രാഷ്ട്രീയ്ത്തിനും അതിൽ പങ്കുണ്ട് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി മരിക്കുന്നതു വരെ. ഒരുഘട്ടത്തിൽ ലോകത്തിലെ ഒരുപാട് രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും എൽ.ടി.ടി.ഇ യ്ക്ക് പിന്തുണ നൽകി. ആ അവസരം മുതലാക്കി തീവ്രവാദത്തിൽ നിന്നും മിതവാദത്തിലേയ്ക്കും അവിടെനിന്നും ലങ്കൻ രാഷ്ട്രീയത്തിലേയ്ക്കും വളരേണ്ടതിനു പകരം തീവൃവാദത്തിൽ നിന്നും കൊടും ഭീകരപ്രവർത്തനത്തിലേയ്ക്ക് ഒരു കൂട്ടം യുവാക്കളെ നയിക്കുകയാണ് പ്രഭാകരൻ ചെയ്തത്, ഇത് എൽ.ടി.ടി.ഇ യുടേയും, പ്രഭാകരന്റേയും വീഴ്ച്ചയുടെ ആദ്യ ഭാഗമായിരുന്നു. ശ്രീലങ്കയിലെ തെരുവുകളിലും ട്രയിനുകളിലുമായി നിരവധി തമിഴ് കുട്ടികളുടെ ശരീരം പൊട്ടിത്തെറിച്ചു, എൽ.ടി.ടി.ഇ യെ അന്താരാഷ്ട്ര സമൂഹത്തിന് പോലും സഹായിക്കാനാവത്ത അവസ്ഥ അവർ സ്വയം സംജതമാക്കി.
കേണൽ കരുണ എന്ന വിനായക മൂർത്തി മുരളീധരൻ (പ്രഭാകരന്റെ വലംകൈ എന്ന് അറിയപ്പെട്ടിരുന്നു) പ്രഭാകരന്റെ നയങ്ങളിൽ എവിടെയും എത്താത്ത ഒരു യുദ്ധമായി ഇത് മാറും എന്ന തിരിച്ചറിവിൽ നിന്നും ആണ് സമാധാനത്തിലേയ്ക്കുള്ള അയാളുടെ മനം മാറ്റത്തിന് ഇടനൽകിയത്, നീണ്ട ഇരുപത് വർഷം കരുണ എൽ.ടി.ടി.ഇ യുടെ ശക്തനായ പോരാളി ആയിരുന്നു. ഇന്ന് ലങ്കയുടെ മന്ത്രി സഭയിൽ അംഗമാണ് കരുണ. പ്രഭാകരനും എത്തേണ്ട വഴി ഇതുതന്നെ ആയിരുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ഭൂപടമാണ് ശ്രീലങ്കയുടേത്, അതിൽ ഒരു ഭാഗം അടർത്തിമാറ്റാൻ തക്ക ശക്തി ഈ സായുധ വിപ്ലവത്തിനില്ല എന്നത് നഗ്ന സത്യമാണ്. തമിഴന്മാർ എന്നും അന്തമായ പ്രാദേശിക വാദികൾ ആണ്, പ്രത്യേഗിച്ചും ഭാഷാപരമായി. ഭാഷാപരമായ ഈ വികല ച്ചിന്തയാണ് തമിഴ് ഈഴം എന്ന പ്രത്യയ ശാസ്ത്രത്തിന്റെ പിറകിലുള്ളത്. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള പല അവസരങ്ങളും പ്രഭാകരൻ തട്ടിത്തെറിപ്പിച്ചു, ഇന്ന് പ്രഭാകരന്റെ ചിലവിൽ ശ്രീലെങ്കയിലെ തമിഴ്ജനത, മരണത്തിലേയ്ക്ക് നടന്നു കയറുന്നു,
മനുഷ്യാവകാശത്തിന് വിലനൽകുന്ന എല്ലാവരും, നിരപരാധികളെ കൊന്നൊടുക്കുന്ന ശ്രീലങ്കൻ സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ പ്രതികരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു, എൽ.ടി.ടി.ഇ യെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം, സാധാരണക്കാരായ സിവിലിയനെ സംരക്ഷിക്കേണ്ട ചുമതലയും നിറവേറ്റപ്പെടേണ്ടതാണ്……..