Thursday, May 14, 2009

ഭീകരവാദത്തെ അടിച്ചമർത്തുമ്പോൾ !?

രാജപക്സ, (Percy Mahendra Rajapaksa) ശ്രീലങ്കൻ പ്രസിഡ്ന്റ്, തമിഴ് പുലികൾക്ക് നേരെ ശക്തമായ ആക്രമണം നടത്തുന്ന പ്രസിഡന്റാണ് അദ്ദേഹം. ഒരു ജനാധിപത്യ സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാൻ ആവാത്ത ഒന്നാണ് ഭീകരവാദവും, ഭീകര പ്രവർത്തനവും. അതുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേയും പിന്തുണ നേടാൻ രാജ്പാക്സ സർക്കാരിന് കഴിഞ്ഞു. സ്വാഭാവികമായും ഇന്ത്യയും അതിന്റെ ഭാഗഭക്കായി. ഒരു പക്ഷേ ഇത്തവണ എൽ.ടി.ടി.ഇ എന്ന സംഘടനയുടെ ശക്തി തച്ചുടയ്ക്കാൻ രാജ്പക്സെയ്ക്ക് കഴിയും എന്നു തന്നെ കരുതപെടുന്നു.
രാജപ്ക്സയുടെ ദൃഡനിശ്ചയം ആണ് ലങ്കൻ സേനയ്ക്ക് കരുത്തു പകരുന്നത്, കേവലം നാല് ചതുരസ്ര കിലോമീറ്റർ ചുറ്റളവിലേയ്ക്ക് എൽ.ടി.ടി.ഇ നിയന്ത്രണ മേഘലയാക്കി ചുരുക്കാൻ കഴിഞ്ഞു എന്നത് സൈന്യത്തിന്റെ നേട്ടം തന്നെയായി വിലയിരുത്തപ്പെടുന്നു, ഒരു പക്ഷേ ഇനീ ശ്രീലങ്കയുടെ തെരുവുകളിൽ മനുഷ്യ ബോംബുകൾ പൊട്ടിത്തെറിക്കില്ല എന്ന് കരുതാം, പക്ഷേ ഈ യുദ്ധം വരുത്തിയ കെടുതികളെ കണ്ടില്ല എന്ന് വിചാരിക്കുക വയ്യ മനുഷ്യനായി പിറന്നവർക്ക് കണ്ടില്ല എന്ന് നടിക്കാവുന്ന സംഭവങ്ങൾ അല്ല ശ്രീലെങ്കയിൽ സാധാരണ മനുഷ്യർക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒപ്പം ഈ ദൃശ്യങ്ങൾ നിങ്ങൾ ഒന്നുകാണുക
ഇതിലെ മറ്റ് ക്ലിപ്പിംഗുകളും
ഇനീ പറയു, ഇന്ത്യ അല്ലെങ്കിൽ നമ്മൾ ഇതിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? എന്റെ അഭിപ്രായത്തിൽ ഇന്ത്യ അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടണം, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മൾക്ക് നമ്മുടെ അയൽ രാജ്യത്ത് ഇത്രയും, ക്രൂരമായ രീതിയിൽ ജനാധിപത്യ ദ്വംസനം നടക്കുമ്പോൾ അത് കണ്ടില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. എൽ.ടി.ടി.ഇ എന്ന സംഘടനയെ സംരക്ഷിക്കുക എന്ന തരത്തിലാകരുത് എന്ന് മാത്രം, അവിടെ ലങ്കൻ സൈന്യത്തിനാലും, എൽ.ടി.ടി.ഇയാലും കൊല്ലപ്പെടുന്ന, നരകയാതന അനുഭവിക്കുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മളിലും നിക്ഷിപ്തമാണ് അത് കണ്ടില്ല് എന്ന് വിചാരിക്കരുത്.
സൈന്യം ജനവാസ കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് യുദ്ധം നയിക്കുന്ന ഗവണ്മെന്റിന്റെ ഉത്തരവാധിത്വമാണ്. അതിൽ നിന്നും രാജ്പക്സ് എന്ന ഭരണാധികാരിക്ക് മാറിനിൽക്കുക സാധ്യമല്ല. ഇത്രയും തമിഴ്വംശരെ ( അങ്ങനെ പറയുന്നതിലും മനുഷ്യർ എന്ന് ഞാൻ താത്പര്യപ്പെടുന്നു, ജാതി, മത, രാഷ്ട്ര, ഭാഷാ അടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിച്ച് അഭിപ്രായം പറയുന്നത്, ഒരു ജനാധിപത്യ വിശ്വാസിക്ക് ഭൂഷണമല്ല) കൂട്ടക്കൊല ചെയ്തത്, അത് എന്തിന്റെ പേരിലായാലും ന്യായീകരിക്കുക സാധ്യമല്ല. അതിന്റെ സമാധാനം ലങ്കൻ സർക്കാർ പറഞ്ഞേ പറ്റു. ശ്രീലങ്ക എന്ന ഭൂപ്രദേശം സിംഹളന്റെ മാത്രമല്ല, സിംഹളരെ പോലെ തന്നെ നൂറ്റാണ്ടുകളായി അവിടെ കഴിയുന്നവരാണ് ഈ തമിഴ് വംശജരും, അവരും ശ്രീലങ്കൻ പൌരന്മാർ തന്നെ, രണ്ടാം കിടപൌരന്മാർ എന്ന രീതിയിലുള്ള സമീപനമാണ് എൽ.ടി.ടി.ഇ എന്ന സംഘടന ഉണ്ടാവാൻ തന്നെ കാരണം. കാലഘട്ടത്തിന്റെ അനിവാരിത ആയിരുന്നു എൽ.ടി.ടി.ഇ, അതിന് തമിഴ് രാഷ്ട്രീയത്തിൽ നിന്നും ശക്തമായ പിന്തുണ കിട്ടുകയും ചെയ്തു, എം ജി, ആർ മുതൽ വൈക്കോ വരെ ഉള്ളവർ എൽ.ടി.ടി.ഇ യെ വളരാൻ സഹായിച്ചവർ ആണ്, നമ്മുടെ ദേശീയ രാഷ്ട്രീയ്ത്തിനും അതിൽ പങ്കുണ്ട് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി മരിക്കുന്നതു വരെ. ഒരുഘട്ടത്തിൽ ലോകത്തിലെ ഒരുപാട് രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും എൽ.ടി.ടി.ഇ യ്ക്ക് പിന്തുണ നൽകി. ആ അവസരം മുതലാക്കി തീവ്രവാദത്തിൽ നിന്നും മിതവാദത്തിലേയ്ക്കും അവിടെനിന്നും ലങ്കൻ രാഷ്ട്രീയത്തിലേയ്ക്കും വളരേണ്ടതിനു പകരം തീവൃവാദത്തിൽ നിന്നും കൊടും ഭീകരപ്രവർത്തനത്തിലേയ്ക്ക് ഒരു കൂട്ടം യുവാക്കളെ നയിക്കുകയാണ് പ്രഭാകരൻ ചെയ്തത്, ഇത് എൽ.ടി.ടി.ഇ യുടേയും, പ്രഭാകരന്റേയും വീഴ്ച്ചയുടെ ആദ്യ ഭാഗമായിരുന്നു. ശ്രീലങ്കയിലെ തെരുവുകളിലും ട്രയിനുകളിലുമായി നിരവധി തമിഴ് കുട്ടികളുടെ ശരീരം പൊട്ടിത്തെറിച്ചു, എൽ.ടി.ടി.ഇ യെ അന്താരാഷ്ട്ര സമൂഹത്തിന് പോലും സഹായിക്കാനാവത്ത അവസ്ഥ അവർ സ്വയം സംജതമാക്കി.
കേണൽ കരുണ എന്ന വിനായക മൂർത്തി മുരളീധരൻ (പ്രഭാകരന്റെ വലംകൈ എന്ന് അറിയപ്പെട്ടിരുന്നു) പ്രഭാകരന്റെ നയങ്ങളിൽ എവിടെയും എത്താത്ത ഒരു യുദ്ധമായി ഇത് മാറും എന്ന തിരിച്ചറിവിൽ നിന്നും ആണ് സമാധാനത്തിലേയ്ക്കുള്ള അയാളുടെ മനം മാറ്റത്തിന് ഇടനൽകിയത്, നീണ്ട ഇരുപത് വർഷം കരുണ എൽ.ടി.ടി.ഇ യുടെ ശക്തനായ പോരാളി ആയിരുന്നു. ഇന്ന് ലങ്കയുടെ മന്ത്രി സഭയിൽ അംഗമാണ് കരുണ. പ്രഭാകരനും എത്തേണ്ട വഴി ഇതുതന്നെ ആയിരുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ഭൂപടമാണ് ശ്രീലങ്കയുടേത്, അതിൽ ഒരു ഭാഗം അടർത്തിമാറ്റാൻ തക്ക ശക്തി ഈ സായുധ വിപ്ലവത്തിനില്ല എന്നത് നഗ്ന സത്യമാണ്. തമിഴന്മാർ എന്നും അന്തമായ പ്രാദേശിക വാദികൾ ആണ്, പ്രത്യേഗിച്ചും ഭാഷാപരമായി. ഭാഷാപരമായ ഈ വികല ച്ചിന്തയാണ് തമിഴ് ഈഴം എന്ന പ്രത്യയ ശാസ്ത്രത്തിന്റെ പിറകിലുള്ളത്. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള പല അവസരങ്ങളും പ്രഭാകരൻ തട്ടിത്തെറിപ്പിച്ചു, ഇന്ന് പ്രഭാകരന്റെ ചിലവിൽ ശ്രീലെങ്കയിലെ തമിഴ്ജനത, മരണത്തിലേയ്ക്ക് നടന്നു കയറുന്നു,
മനുഷ്യാവകാശത്തിന് വിലനൽകുന്ന എല്ലാവരും, നിരപരാധികളെ കൊന്നൊടുക്കുന്ന ശ്രീലങ്കൻ സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ പ്രതികരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു, എൽ.ടി.ടി.ഇ യെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം, സാധാരണക്കാരായ സിവിലിയനെ സംരക്ഷിക്കേണ്ട ചുമതലയും നിറവേറ്റപ്പെടേണ്ടതാണ്……..

No comments: