Wednesday, December 31, 2008

പിള്ളയുടെ തമാശകൾ

തങ്ങളെ അനുസരിക്കുന്ന മന്ത്രിസഭയെ കേരളത്തിൽ അധികാരത്തിൽ കൊണ്ടുവരും എന്ന് N.S.S. ഡയറക്ടർ ബോർഡ് അംഗവും മുൻ മന്ത്രിയുമായ ആർ . ബാലകൃഷ്ണപിള്ള പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു.

പിന്നെ പിള്ളയുടെ വിളിപാ‍ടുകൾ അങ്ങനെ നീണ്ടുപോകുന്നു, ചരിത്രബോധമില്ലാത്ത കോമാളി എന്ന് അല്ലതെ ഈ മാന്യദേഹത്തെ എങ്ങനെ അഭിസംബോധനചയ്യും
കേരളം എന്നാൽ നായന്മാരും കത്തോലിക്കാ സഭയും മാത്രം അല്ലന്ന കാര്യം ഈ ചങ്ങനാശ്ശേരി തമ്പ്രാക്കൾ അറിഞ്ഞിരിക്കുന്നത് നല്ലത്. ( നായന്മാർ എന്നാൽ പിള്ളച്ചേട്ടനും പണിക്കർ സാറും പിന്നെ ആ ലെവലിൽ ഉള്ളവർ മാത്രം ചേരുന്നതല്ലല്ലോ ) മറ്റൊരു വിദ്വാൻ പറയുന്നത് വേണ്ടിവന്നാൽ ഞങ്ങൾ മറ്റൊരു വിമോചന സമരത്തിന് മുതിരും എന്നാണ്. കാരണം ഇപ്പോൾ കാറ്റ് തങ്ങൾക്കനുകൂലമാണല്ലോ, കേന്ദ്രം ഭരിക്കുന്നത് , കോൺഗ്രസ്സും കുറേ കുടുംബ പാർട്ടികളും കൂടി ആണല്ലോ അപ്പോൾ പണ്ടിറക്കിയ കാർഡ് ഒരിക്കൽ കൂടെ ഇറക്കാം. മലർപ്പൊടിക്കാരന്റെ സ്വപ്നം, സ്വപ്നത്തിൽ എന്തിനാണ് ഇളമുറതമ്പുരാൻ ആകുന്നത്, വല്ല്യമ്പ്രാൻ തന്നെ ആവരുതോ ?
കേരളത്തിലെ മുസ്ലീമും, ഈഴവനും പിന്നെ താഴോട്ടുള്ള ആളുകളും ആണ് സംവരണ ആനുകൂല്ല്യം തട്ടിയെടുക്കുന്നത് എന്നാണ് N.S.S ന്റെ കണ്ടെത്തൽ, പറ്റിയാൽ ഞങ്ങൾ പാളയിൽ കഞ്ഞി കുടുപ്പിക്കും എന്ന വിമോചന മുദ്രാവാക്യം പൊടിതട്ടി എടുക്കാൻ തയ്യാറാവും എന്ന മുന്നറിയിപ്പും . മുന്നോക്കക്കാർക്കുള്ള 50% സംവരണം മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന് തറപ്പിച്ച് പറയുന്നു N.S.S. ഹിന്ദു എന്ന സംസ്കാരത്തെ തച്ചുടച്ച ജാതി സംബൃദായം പുത്തനുടുപ്പിട്ട് തിരിച്ചുവരുന്ന കഴ്ച്ച അത്ര അസുഖകരമായി തോന്നുന്നില്ല. ഒരുകാലഘട്ടത്തിൽ നായർ പറയുന്നതായിരുന്നു കേരളത്തിലെ നീതിന്യായം അതാവട്ടെ ചാതുർവണ്ണ്യ വ്യവസ്ഥയുടെ അസ്ഥിവാരത്തിൽ നിന്നുകൊണ്ട് പടുത്തുയർത്തിയ തമോവൃത്തം. അറേബ്യൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമ വ്യവസ്ഥൈതിയുടെ മറ്റൊരു പതിപ്പ്. അടിയാൻ, ഉടയോൻ സിസ്റ്റം തിരികെ കൊണ്ടുവരാനാണ് N.S.S ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ ജനാധിപത്യം എന്ന ഉരുക്ക്മുഷ്ടി എന്തിന് ? മുസ്ലീമും, ഈഴവനും, പുലയനും, പറയനും, ഊരാളിയും, കുറവനും ഒന്നും അശക്തരല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും. ആ ശക്തി ഒന്നാഞ്ഞടിച്ചാൽ തകർന്നുതരിപ്പണമാകുന്ന പ്രത്യയശാസ്ത്രങ്ങളെ ചങ്ങനാശ്ശേരി തമ്പ്രക്കളുടെ നാലുകെട്ടുകളിൽ കാണു.
പരാന്നഭോജികളായി ജീവിച്ചവർക്ക് വിയർപ്പൊഴുക്കേണ്ടിവന്നപ്പോൾ ഉടുതുണി അഴിഞ്ഞുവീണ പ്രതീതി. സ്വന്തം വിയർപ്പിൽ നിന്നും അപ്പം ഭക്ഷിപ്പാൻ ഉപദേശിക്കപ്പെട്ടവർ പോലും ക്യാപ്പിറ്റൽ ഫീ, ഡോണേഷൻ എന്നീ നൂതന ഭിക്ഷാടനും
നടത്തി ദൈവത്തെ സംരക്ഷിക്കുന്നു. തങ്ങളാണ് കേരളത്തിന്റെ വിധികർത്താക്കൾ എന്ന് വിശ്വസിച്ച് അഹങ്കരിക്കുന്ന ഈ മണ്ഡൂകങ്ങളെ കാലം തീരുത്തിക്കൊള്ളും.

Tuesday, December 23, 2008

മരണം ചോദിച്ച് വാ‍ങ്ങുന്നവർ


ഇന്നത്തെ പത്രങ്ങൾ പുറത്ത് വന്നത് വൻ പോർമുനയുള്ള നമ്മുടെ വായുസേനയുടെ ശക്തമായ മുഖത്തോടെ ആയിരുന്നു. ബോംബെ ഭീകരാക്രമണം ഉണ്ടാക്കിയ ഞെട്ടലിൽ നിന്നും ഇന്ത്യ ഇതുവരെ വിമുക്തമായിരുന്നില്ല. ശക്തമായ തെളിവ് നൽകിയിട്ടും, ഭീകരവാദികൾ പാക്കിസ്ഥാനികൾ അല്ല എന്നും, പാക്കിസ്ഥാന് ഈ പാതകത്തിൽ പങ്കില്ല എന്ന തരത്തിലുള്ള പ്രസ്ഥാവനകളുമായി പാക്ക് വക്താക്കൾ സജ്ജരാണ്. ഭീകരവാദം എന്ന വൻ വിപത്തിനെ ഭൂമുഖത്തുനിന്നും തുടച്ച്മാറ്റാൻ ഉത്തരവാധിത്വമുള്ള എല്ല ജനാധിപത്യ രാജ്യങ്ങളും ബാധ്യസ്ഥർ ആണ്, അതിൽ നിന്നും പാക്കിസ്ഥാന് ഒഴിഞ്ഞ് മാറുക എന്നത് സാധ്യമല്ല.
ഭീകര വാദികൾ ഉപ്യോഗിക്കുന്ന ആയുധങ്ങൾ ഇവിടുത്തെ സമാധാനത്തിന്റെ മൊത്തവില്പനക്കാരായ രാജ്യങ്ങളുടെ മൂശയിൽ വിരിഞ്ഞതാണ്. യു.എസ്.എസ്.ആറിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക സൃഷ്ടിച്ച ജാരസന്തതി ആണ് അഫ്ഗാനിലെ താലിബാൻ, റഷ്യയുടെ തകർച്ചയോടെ അവിടെ ശക്തിപ്രാപിച്ചത് മുസ്ലീംതീവ്രവാദം എന്ന ആഗോളവിപത്താണ്. മതത്തിന്റെ പേരിൽ ആയതിനാൽ ഇതിന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും, പ്രത്യക്ഷമായും പരോക്ഷമായും ഇത് വളർന്നു. തീവ്രവാദം ഇസ്ലാമിന് വിരുദ്ധമാണെങ്കിലും അറിഞ്ഞും അറിയാതെയും ഒരു വൻസമൂഹം അതിനെ സപ്പോർട്ട് ചെയ്തു.
ആഗോളവൽക്കരണത്തിന്റെ വക്താക്കളായ അമേരിക്കയും, അവരുടെ ഓശാന പാടുന്ന ഉപജാപവൃന്ദങ്ങളും, ചില നിഷ്പക്ഷ ചിന്താഗതിക്കാരും, തീവൃവാദത്തെ ഒരു വൻ ബിസ്നസ്സ് ആക്കി മാറ്റി., രാഷ്ട്രീയ താവൃവാതത്തേക്കാൾ മത തീവൃവാദത്തിനായിരുന്നു മാർക്കറ്റ്. ദൈവത്തിനുവേണ്ടി മരിച്ചാൽ പണത്തോടൊപ്പം പുണ്യവും കിട്ടുന്നു എന്ന വ്യാജ പ്രചരണത്തിൽ വീണുപോകുന്ന യുവാക്കൾ. ഈ തത്വത്തിന്റെ അവസാന ഇരകൾ ആണ് ബോംബെ ആക്രമണത്തിൽ എൻ.എസ്.ജി യുടെ കമാന്റോ ഓപ്പറേഷനിൽ അകാലമൃത്യു അടഞ്ഞത്.
തെരുവിൽ നിങ്ങൾ പൊട്ടിച്ച ബോംബിന്റെ പ്രഹരത്തിൽ മരിച്ചവരുടെ കൂടെ നിങ്ങളുടെ അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു തീവൃവാദിയോട് ചോദിച്ചപ്പോൾ ഞങ്ങൾ “സ്വർഗ്ഗത്തിൽ “ വച്ച് കാണും എന്നാണ് ആ ശുദ്ധാത്മാവ് പറഞ്ഞത്. ഈ പരുവത്തിലേയ്ക്ക് ആ തൽച്ചോർ എത്തിച്ചതിൽ മതത്തിന്റെ പങ്ക് ചെറുതല്ല. സമീപ ഭാവിയിൽ ലോകത്തിന്റെ മേൽ തീമഴയായി പെയ്തിറങ്ങുന്നത് പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ആയിരിക്കും എന്നതിന് സംശയമില്ല. ഇതിനായി ഒരു പറ്റം യുവാക്കളെ വളർത്തിയെടുക്കുന്ന ഈ റ്റില്ല്ലമായി പാക്കിസ്ഥാൻ മാറിക്കഴിഞ്ഞു. ജനാധിപത്യത്തിനും, മതാതിപത്യത്തിനും, ഏകാധിപത്യത്തിനും ഇടയിലൂടെ ആണ് പാക്കിസ്ഥാൻ എന്ന നമ്മുടെ സഹോദര രാജ്യം കടന്നുപോകുന്നത്.
ദൈവം വിചാരിച്ചാലും രക്ഷപെടാത്ത ഒരവസ്ഥ.

Tuesday, December 2, 2008

മുംബൈ പട്ടണവും നവനിർമ്മാൺ സേനയും

അമ്പത്തി ആറ് മണിക്കൂർ സമയം മുംബൈ പാകീസ്ഥാനി യുവാക്കളുടെ കൈകളിൽ അമർന്നു, എവിടെ ആയിരുന്നു മറാഠികളുടെ പടനായകനും രക്ഷകനുമൊക്കെ ? നവനിർമ്മാൺ സേനയുടെ നായകൻ രാജ് തക്കറെ ശിവസേനാ മേധാവി ബാൽതാക്കറെ, മദ്രാസിക്കും, ഉത്തരേന്ത്യക്കാർക്കും എതിരെ പോർവിളിയുമായി നടന്നിരുന്ന അമ്മാവനും അനന്തിരവനും, ഈ കഴിഞ്ഞ ദിവസങ്ങളിൽ നാവിറങ്ങിപ്പോയോ ? ബ്രിട്ടീഷ് പട്ടാളത്തിന്റെ അവസാന പ്ലാറ്റൂൺ കപ്പൽ കയറിയ അതേതീരത്ത് സായുധ ധാരികളായ ചെറുപ്പക്കാർ മരണം കൊണ്ട് അമ്മാനമാടിയപ്പോൾ അമ്മാവനും അനന്തിരവനും പരവേശം കൊണ്ട് ഉറങ്ങിപോയി. മറാഠികളുടെ ജീവനും മാനവും കാക്കാൻ അങ്ങ് ഡെൽഹിയിൽ നിന്നും ഉത്തരേന്ത്യക്കാരനും, മദ്രാസിയും വരേണ്ടിവന്നു. എൻ.എസ്.ജി യുടെ കമാൻഡോകളിൽ 30ൽ പരം മലയാളികൾ ഉണ്ടായിരുന്നു. ബാൽതാക്കറെ നടപ്പാക്കിയ മണ്ണിന്മക്കൾ വാദത്തിൽ ഏറ്റവും ക്രൂരമായി പീഠിപ്പിക്കപ്പെട്ടത് മലയാളികൾ ആയിരുന്നു. ആ മലയാളത്തിന്റെ മക്കളുടെ രക്തം വേണ്ടിവന്നു മുംബൈ നഗരത്തിന്റെ യശ്ശസ്സ് ഉയർത്തിക്കാട്ടാൻ.
മറാഠികളുടെ ശക്തമായ പിന്തുണ ഉള്ളവർ ആയിരുന്നു, ശിവസേനയും നേതാവ് ബാൽതക്കറയും, അധികാര കൊതിമൂത്ത അനന്തിരവൻ സ്വന്തമായി മറ്റൊരു സേനയും രൂപികരിച്ചു നവനിർമ്മാൺ സേന. ഇവർ ഭീകരപ്രവർത്തനം അല്ലാതെ എന്താണ് മഹാരാഷ്ട്രയിൽ നിർമ്മിച്ചത്, വെറുക്കപ്പെടേണ്ട കടുത്ത പ്രാദേശിക വാദികൾ, ഇത്തരക്കാർക്ക് സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ എന്തെങ്കിലും സംരക്ഷണം നൽകുക എന്നത് ചിന്തിക്കുന്നതു പോലും അബദ്ധമാണ്.ഇനീ ഇത്തരം ഒരാക്രമം വന്നാൽ ഞങ്ങൾ അവരെ കാണിച്ചുതരാം എന്നൊന്നും പ്രസ്ഥാവിക്കാതിരുന്നത് മഹാഭാഗ്യം.
ബോംബെ ആക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും, ധീരമൃത്യു വരിച്ച ജവാന്മാർക്കും ഇന്ത്യയിലെ ജനങ്ങളുടെ ആദരാഞ്ജലി….ജയ് ഹിന്ദ്…

Sunday, October 26, 2008

മലബാറികൾ

നമ്മൾ അങ്ങനെ പൂർണ്ണതയിലെയ്ക്ക് കുതിക്കുന്നു, കേരളത്തിൽ നിന്നും കുതിച്ചുയർന്ന ചന്ദ്രയാൻ പേടകം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നു, എന്നാൽ ലക്ഷ്യത്തിലെത്താതെ ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരണമടഞ്ഞ മറ്റൊരു ദൌത്യവും കേരളത്തിൽ നിന്നും തൊടുത്തുവിട്ടതാണ്. കേരളം ഭീകരവാദികളുടെ ഈറ്റില്ലമാകുന്നു!, ക്രൈസ്തവ സന്യാസിനിയെ ബലാൽക്കരം ചെയ്തവർ അറസ്റ്റിലായത് കേരളത്തിൽ നിന്ന് ? കാശ്മീരിൽ വെടിയേറ്റ് വീണ ഭീകരരുടെ തായ്വേര് കണ്ണൂരിൽ ? എല്ലാ കാര്യങ്ങളും നാം സ്വയം പര്യാപ്തതയുടെ പാതയിൽ, നാം തന്നെ ബോബ് ഉണ്ടാക്കുന്നു നമ്മൾ തന്നെ അത് വിജയകരമായി അയൽക്കാരന്റെ വീട്ടിൽ പൊട്ടിക്കുന്നു.
മലബാറിന്റെ പോക്ക് ശരിയായ ദിശയിലേക്കല്ല എന്നതിന്റെ അവസാന തളിവാണ് കാശ്മീരിലെ മലയാളി സഹോദർന്മാരുടെ ദാരുണ അന്ത്യം. പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും എത്തുന്ന മുസ്ലീം സഹോദരന്മാർ ഇവിടെ യധേഷ്ടം, സഞ്ചരിക്കുന്നു, ജോലി ചെയ്യുന്നു ( എന്ത് ജോലി എന്നത് നാം മനസ്സിലാക്കുമ്പോൾ വളരെ വൈകിയിരിക്കും) ഇവരുടെ ജോലി പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ വിദ്യാസമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാർ രൂപം കൊള്ളുന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി മലബാറിൽ നിന്നും, 18 വയസ്സുകഴിഞ്ഞ യുവാക്കൾ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാകുന്നത് പതിവായിരിക്കുന്നു, പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം ആണ് ഇവർ നാട്ടിൽ തിരിച്ചെത്തുന്നത്, അതും പണക്കാരനായി. സാധരണ ഗതിയിൽ ഇത്തരക്കാരെ കുറിച്ച് ആരും അന്വേഷിക്കാറില്ല., ഇവരുടെ വരുമാനം എന്തായിരുന്നെന്നോ, എവിടെ നിന്നും പണം സമ്പാദിച്ചെന്നോ ഇവരുടെ വീട്ടിലുള്ളവർ പോലും അന്വേഷിക്കറില്ല. നമ്മുടെ ഭരണകർത്താക്കൾക്ക് ഇത്യാതി കര്യങ്ങൾ ശ്രദ്ധിക്കാൻ സമയവുമില്ല. ഏറ്റവും കൂടുതൽ ക്രിമിനലുകൾ രൂപം കൊള്ളുന്നത്, കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആണ് എന്നത് ഒരു നഗ്ന സത്യമാണ്. കുഴൽ പണം എന്ന ചെറിയബിസ്സ്നസ്സിൽ തുടങ്ങി ആത്മീയതീവ്രവാദം വരെ എത്തി നിൽക്കുന്നു ഇവിടുത്തെ ബിസ്നസ്സ്. പാക്കിസ്ഥാനിൽ പ്രിന്റ് ചെയ്യുന്ന ഇന്ത്യൻ കറൻസി, ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലും അവിടുന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലും എത്തപ്പെടുന്നു. ഇവിടെ നിന്നും ഇത് ജാതിമത ഭേദമന്യേ ഒരു വലിയ റാക്കറ്റിന്റെ പിൻബലത്താൽ മാർക്കറ്റിൽ എത്തപ്പെടുന്നു.
ആത്മീയതീവൃവാതം അതിന്റെ എല്ലാശക്തിയും സ്വീകരിച്ച് കേരളത്തെ ഗ്രസ്സിച്ച് തുടങ്ങിട്ട് കാലം കുറച്ചായി, താത്കാലിക നേട്ടത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ചില സാഹചര്യങ്ങളിൽ കണ്ണടച്ചതും ഇത്തരം ആത്മീയ കോമരങ്ങളുടെ വളർച്ചയ്ക്ക് വളമായി. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് ഒരു ദുഖ സത്യമാണ് അത് പ്രത്യക്ഷമായി തെളിച്ചതായിരുന്നു, കുഞ്ഞാലികുട്ടിയെ അനുകൂലിച്ച് കുട്ടിലീഗുകാർ ദേശീയപതാക താഴ്ത്തി പകരം മുസ്ലീംലീഗിന്റെ പതാക ഉയർത്തിയത്. വിദേശത്ത് ജോലിനോക്കുന്ന മലബാറിൽ നിന്നുള്ള മുസ്ലീങ്ങൾ (എല്ലാവരുമില്ല) പരിചയപ്പെടുത്തുന്നത്, മലബാറികൾ എന്നാണ്, തങ്ങൾ കേരളത്തിൽ നിന്നും ആണ് എന്ന് പോലും പറയാൻ അവർ തയ്യാറല്ല. വിദേശങ്ങളിൽ അങ്ങനെ മലബാർ എന്ന ഒരു രാജ്യം തന്നെ വിർച്വൽ ആയി രൂപപ്പെട്ടുകഴിഞ്ഞു. നിസ്സാരം എന്ന് കരുതുന്ന പല കാര്യങ്ങളും ഒരു വൻ വിപത്തായി നമ്മെ വിഴുങ്ങുമ്പോൾ മാത്രമേ നാം ഉണരാറുള്ളു. ആത്മീയതീവൃവാദവും, പ്രാദേശികവാദവും ഒരു മതേതര ഫേഡറൽ സംവിധാനത്തിൽ ശാസ്യമല്ല. മഹാരാഷ്ട്രയിൽ, ബാൽതാക്കറേ രാജ് താക്കറെ തുടങ്ങിയ ഫാസിസ്റ്റുകളെ അടിച്ചമർത്താൻ ഇന്ത്യൻ ഭരണസംവിധാനം ഉപയോഗപ്പെടുത്തണം. ശിവസേന, നവനിർമ്മാൺ സേന, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗദൾ തുടങ്ങിയ അക്രമികളെ തുടച്ച് നീക്കേണ്ട കാലം അതിക്രമിച്ചു.
ഇന്ത്യയുടെ മതേതര ജനാതിപത്യ സംവിധാനത്തെ തുരംഗം വയ്ക്കുന്ന ആത്മീയ തീവൃവാദികളേയും, പ്രാദേശിക വാദികളേയും അമർച്ച ചെയ്തില്ലങ്കിൽ ഇന്ത്യൻ തെരുവുകളിൽ ഇനിയും നിരപരാധികളുടെ ചോരകൊണ്ട് ചുവക്കും……. കാലം ഈ ഭരണവർഗ്ഗത്തെ കാറിതുപ്പും…

Tuesday, October 14, 2008

അന്തികൃസ്തുവിന് അച്ചാരുപറമ്പിൽ വച്ച ആപ്പ്

ഇരുപത്തിയാറുകാരിയെ ദത്തെടുത്ത് അരമനയിൽ താമസിപ്പിച്ച കൊച്ചിബിഷപ്പ് ഡോ.ജോൺ തട്ടുങ്കലിനെ കാനോൻ നിയമപ്രകാരം വത്തിക്കാൻ നടപടി എടുക്കും…(വാർത്ത ദീപിക ഒഴികെ മിക്കവാറും എല്ലാ മലയാള പത്രങ്ങളും)

ബിഷപ്പിന്റെ നടപടിയെ വാരപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ഡാനിയേൽ അച്ചാരുപറമ്പിൽ നിശിതമായി വിമർശിച്ചു, കാനോൻ നിയമം 227വകുപ്പ് 1 പ്രകാരം വൈദിക ജീവിതം തിരഞ്ഞെടുത്തവർ ദത്തെടുക്കുന്നത് വിലക്കപ്പെട്ടതാണ്. ദത്തെടുക്കൽ വ്യക്തിയെ കുടുംബ ബന്ധങ്ങളിൽ തളച്ചിടുകയും, സാമ്പത്തികവും, ധാർമ്മികവുമായ ബാധ്യതകളിൽ തളച്ചിടും എന്നതിനാൽ ആണ് പൌരോഹിത്യ ജീവിതത്തിൽ വിലക്കപ്പെട്ടത്. പുരോഹിത ജീവിതം തിരഞ്ഞെടുത്തവർക്ക് എല്ലാ മനുഷ്യരും, ജാതി, മത വർഗ്ഗ ഭാഷാ ഭേദമന്യെ ഒരുപോലെ ആണ്, മാനവ രാശിയെ സേവിക്കുകയും ദൈവത്തിൽ അർപ്പിതവുമാണ് അവരുടെ ജീവിതം, ആയതിനാൽ തന്നെ ഇത് നിക്ഷിദ്ധമാണന്ന് കാനോൻ നിയമം വ്യക്തമാക്കുന്നു.
ബിഷപ്പിന്റെ ഈ നടപടി കഴിഞ്ഞ 500 വർഷത്തെ ചരിത്രമുള്ള കൊച്ചി അതിരൂപതയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് വത്തിക്കാന് നൽകിയ റിപ്പോർട്ടിൽ ഉണ്ട്. രൂപതയുടെ കീഴിലുള്ള അറ് ഫെറോനാ പള്ളിവികാരി മാരും രംഗത്തെത്തി…………?
ഇതിൽ ബിഷപ്പ് തട്ടുങ്കൽ എടുത്ത നിലപാട് അല്ലങ്കിൽ അതിന് അദ്ദേഹം പറഞ്ഞ ന്യായികരണങ്ങൾ ആണ് ഈ പോസ്റ്റിന് ആധാരം. തന്റെ നടപടി തെറ്റല്ല എന്ന് സ്ഥാപിക്കാൻ ഇത് സഭാചരിത്രത്തിലെ ആദ്യ സംഭവം ഒന്നുമല്ലന്നും ഇതിന് മുൻപും പിതാക്കന്മാരും, വൈദികരും ദത്തെടുക്കൽ നടത്തിയിട്ടുണ്ട് അതുകൊണ്ടു തന്നെ സഭാതലത്തിൽ ഇതിനെ ഒരു വിവാദമാക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു., കാണാത്ത കാര്യങ്ങൾ കാണുമ്പോൾ ആളുകൾ വളരെ താത്പര്യത്തോടെ സംഭവങ്ങളെ വീക്ഷിക്കുന്നു, വിലയിരുത്തുന്നു…, സന്യാസി സമൂഹത്തിൽ ഉള്ളവർ ദത്തെടുക്കുമ്പോൾ അത് വാർത്ത ആവാറുണ്ട് അതിലെ ഏറ്റവും അവസാനത്തേത് സന്തോഷ് മാധവന്റെ ട്രസ്റ്റ് ദത്തെടുത്ത സംഭവം, ഇവിടെ അത്തരം ഒരു ഡീക്കോഡിംഗിന്റെ ആവശ്യമില്ലങ്കിൽ പോലും അദ്ദേഹത്തിന്റെ, തുടർ പ്രസ്ഥാവനകളെ തള്ളിക്കളയവുന്നവയല്ല.
അദ്ദേഹത്തിന്റെ സ്വന്തം വക്കുകളിൽ പറഞ്ഞാൽ “വിശുദ്ധ യാത്രയ്ക്കിടെ പരിചയപ്പെട്ട ഓർത്തഡോക്സ് മകളിൽ ദൈവാനുഭവം മനസ്സിലായതിനെ തുടർന്നാണ് ആ കുടുംബത്തിന്റെ അനുമതിയോടെ ദത്തെടുത്തത്, മകളെ പോലെ ആണ് ആയുവതി എനിക്ക്, അവരോടൊപ്പമുള്ള ബന്ധം ആത്മീയ ഉണർവ്വ് നൽകിയതിനു പുറമെ യുവതിയുടെ ചില ദർശനങ്ങളിലൂടെ രൂപതയിൽ നടക്കുന്ന ചില തട്ടിപ്പുകളേയും കണ്ടെത്താൻ കഴിഞ്ഞു”

ഈ സംഭവത്തിൽ കല്ലുകടി ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്, കൊച്ചി രൂപതയുടെ രക്ഷയ്ക്കും, അതുവഴി ലോകത്തിന്റെ മുഴുവൻ നവീകരണത്തിനും താൻ ദത്തെടുത്തിരിക്കുന്ന യുവതിയിൽ ജനിക്കാനിരിക്കുന്ന ശിശു കാരണമാകുമെന്ന് ബിഷപ്പ് അവകാശം ഉന്നയിക്കുകയും ചെയ്തു. തന്റെ ദത്തുപുത്രി ദിവ്യഗർഭം ധരിക്കുമെന്നാണ്, ബിഷപ്പിന്റെ വിളിപാട്, ക്രൈസ്തവ വിശ്വാസപ്രകാരം ഇനീ ഒരു തിരുപ്പിറവി അന്തികൃസ്തുവിനുള്ളതല്ലെ ?

കഴിഞ്ഞ ദിവസം കേരളത്തിലെ കത്തോലിക്ക സഭയുടെ ചരിത്രത്തിലെ സുവർണ്ണ ഏടായിരുന്നു അൽഫോൻസാമ്മയെ വിശുദ്ധയായി വാഴ്ത്തപ്പെട്ടത്, ഒരു പക്ഷേ അച്ചാരു പറമ്പിലും കൂട്ടരും തട്ടുങ്കലിന് ആപ്പ് വച്ചില്ലായിരുന്നു എങ്കിൽ അന്തികൃസ്തു ചിലപ്പോൾ കൊച്ചിയിൽ കൊതുകുകൾക്കിടയിൽ പിറന്നേനെ…..

*****പുതിയ പുതുയ സന്തോഷ് മാധവന്മാർ, കാവിചുറ്റിയവരും, കുരിശ് ചുമക്കുന്നവരും, തൊപ്പിവച്ചവരും എല്ലാം ഒരുകാര്യത്തിൽ സമന്മാർ…. സ്വയം ദൈവമാകുന്ന പ്രാവാചകന്മാരാകുന്നു….. കലികാലം അല്ലാതെന്തുപറയാൻ…,

Wednesday, September 17, 2008

ഒറീസ്സയും രോഗശാ‍ന്തി ശുശ്രൂഷയും ഇതിലെ പോകു

സാജൻ മാഷിന്റെ ചിന്തകൾ

സാജൻ മാഷിന്റെ പോസ്റ്റ് വായിച്ചു, പിന്നെ അതിനുള്ള മറുപടി അല്ലങ്കിൽ എന്റെ അഭിപ്രായം ഞാൻ അവിടെ പോസ്റ്റാം എന്നു കരുതുന്നു, അൽ‌പ്പം ദീർഘമായതിനാൽ ഇവിടെയും അതിന്റെ ഒരു കോപ്പി പേസ്റ്റുന്നു.

സാജൻ സാറിന്,
ഏകജാലകത്തെകുറിച്ച് അത്ര ആധികാരികവിവരം ഒന്നും എനിക്കില്ല അതുകൊണ്ടുതന്നെ ഞാൻ അതിൽ “അധിക“ പ്രസംഗം നടത്തുന്നില്ല. പിന്നെ സഭയ്ക്ക് ഇതിൽ സാമ്പത്തിക നേട്ടമില്ല എന്നൊക്കെ മാഷ് പറയുന്നതിൽ കാര്യമുണ്ടായിരിക്കും, പക്ഷെ സഭയുടെ വക്താക്കൾ പറഞ്ഞഒരു കാര്യമുണ്ട് ഒരുകുട്ടിക്ക് മാനേജ്മെന്റിന് സ്വന്തം നിലയിൽ അഡ്മിഷൻ നൽകാൻ കഴിയാത്ത സ്ഥിതിവിശേഷം ഇതുമൂലം ഉണ്ടാകുന്നു, മുതൽമുടക്ക് നടത്തുന്നവർക്ക് (സ്വന്തം നിലയിൽ അഡ്മിഷൻ ) അതിനുള്ള അവകാശമില്ലാതാവുന്ന അത്തരം നീക്കത്തെ അംഗീകരിക്കാൻ ആവില്ല. ഇതുതന്നെ ആയിരുന്നു അന്നും ഇന്നും സഭയുടെ നിലപാട്.
സര്‍ക്കാര്‍ നിലപാടുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന പേരുദോഷം വാങ്ങി വച്ചു മാഷ് മേല്പറഞ്ഞ വരി കളിലെ പ്രശ്നം, അതിനെ കർമ്മഫലം എന്നല്ലെ പറയാൻ പറ്റു.

പിന്നെ മാഷിന്റെ നിലപാട്
ഉന്നതവിദ്യാഭ്യാസത്തിന് ചേരുമെങ്കിൽ താഴെത്തട്ടിലും അത് ചേരണമല്ലോ. പിന്നെ പ്രശ്നങ്ങൾ അത് ദുരികരിക്കേണ്ടത് സർക്കാരാണ്, അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ശ്രീ ബേബി സാർ ഏറ്റെടുക്കണം ഒപ്പം ഈ വകുപ്പിലെ ഉദ്യോഗസ്ഥരെ കാര്യ ക്ഷമയോടെ ജോലിചെയ്യാൻ പ്രേരിപ്പിക്കുക, കർശനമായിതന്നെ അതിന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക. പിന്നെ മാഷിന്റെ “ സർക്കാർ സഹായം” എന്ന പരിഹാസ തലക്കെട്ടിന്റെ കീഴിലുള്ള കാര്യങ്ങൾക്ക് ബേബിച്ചൻ മറുപടി പറഞ്ഞത് സാങ്കേതികം എന്നാണ് ഈ സാങ്കേതിക പ്രശ്നങ്ങളെ മുൻ‌കൂട്ടി കാണാൻ ആ വകുപ്പിന് കഴിയണം കഴിഞ്ഞേ പറ്റു.
പിന്നെ ആത്മഹത്യ അതിന് ശരിക്കും ചികിത്സ ആവശ്യമാണ് മരിച്ചവർക്കല്ല ജീവിച്ചിരിക്കുന്നവർക്ക്, കേരളത്തിൽ മൊത്തം പടർന്നു പിടിച്ചിരിക്കുന്ന ഒരു ഗുരുതര രോഗമാണ്, ഓണപരിക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് അദ്ധ്യാപകന്റെ ശകാരമേറ്റട്ടി ആത്മ്ഹത്യചെയ്തു ഇതുകൊണ്ട്, നമുക്ക് പരീക്ഷ വേണ്ടന്നു വയ്ക്കണം എന്നാണോ മാഷ് പറയുന്നത്. ശരിക്കുള്ള രോഗം കണ്ടുപിടിച്ച് അതിന് ചികിത്സിക്കുകയാണ് വേണ്ടത്, അദ്ധ്യാപകർക്കും ഒപ്പം വിദ്യാർത്ഥികൾക്കും വേണ്ടിവന്നാൽ സമൂഹത്തിനും.

മാഷിന്റെ നിലപാട്‌ (എന്റെ നിലപാട്...)
മാഷിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ കണ്ടു അതിൽ ഒന്നിനോട്‌ പോലും യോജിക്കാൻ കഴിയുന്നില്ല.
1. സര്‍ക്കാര്‍ കോളേജിലെ അദ്ധ്യാപക ഒഴിവുകള്‍ ശൂന്യമാണെങ്കില്‍ !
അതുമായി ഇതിനെന്തു ബന്ധം. ? കോളേജുകൾ എന്നതിന് പകരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് പറയുന്നതായിരിക്കും ഉത്തമം എന്ന് കരുതുന്നു. സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഇന്ന് നിലനിൽക്കുന്നുണ്ട് എന്ന് സാജൻ മാഷിന് അറിയാവുന്ന കാര്യം ആണ് എന്ന് വിചാരിക്കുന്നു വലിയ സത്യങ്ങൾ മൂടിവച്ച് അത് അറിയില്ല എന്ന് സംസാരിക്കുന്നത് ശരിയായ പ്രവണതയല്ല. ക്രൈസ്തവ മാനേജുമെന്റുകൾ അനധികൃതമായി നടത്തുന്ന സ്കൂളുകൾ കാരണം ഇതേ മാനേജ് മെന്റിന്റെ മറ്റൊരു സ്കൂൾ വിദ്യാർത്ഥികളെ കിട്ടാതെ നട്ടംതിരിയുന്ന കഥ നമ്മുടെ ഒരു പ്രമുഖ ചാനൽ വാർത്തയിൽ കാണിച്ചു കോടാലിക്ക് പാര കോടാലി കൈ ആണെങ്കിൽ ഈ രണ്ടൂംകൂടെ ചേർന്നാൽ പാവം ഉണക്ക മരത്തിന്റെ കഥ എന്താവും, സർക്കാർ കോളേജുകളിൽ ചിലപ്പോൾ ഒഴിവ് ഉണ്ടാകാം എന്നാൽ അധികകാലം അത് അങ്ങനെ തുടരാൻ ആവില്ല എന്ന് കരുതുന്നു ( SFI, KSU, ABVP പിന്നെ എണ്ണിയാൽ തീരാത്ത കേരളാകോൺഗ്രസ്സിന്റെ ചിന്ന പടകളും ഉള്ള കാലം വിടവ് കിടക്കും എന്ന് വിചാരിക്കുക സാധ്യമല്ല) കൃത്യമായ കണക്ക് എനിക്ക് അറിയാത്തതിനാൽ, കണക്കുകൾ നിരത്തി വാദിക്കുന്നില്ല. അപ്പോൾ മാഷിന്റെ അദ്യത്തെ ഉപാധി പിൻ‌വലിച്ചു എന്ന് കരുതുന്നു.
2. സര്‍ക്കാര്‍ ഒഴിവിലേക്ക് അവശ്യം വേണ്ടുന്ന അദ്ധ്യാപകരെ PSC വഴി നിയമിച്ചിട്ടും ബാക്കി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍.
കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് എടുത്താലും പിന്നെയും ബാക്കി (എത്ര എന്ന കൃത്യമായകണക്ക് കൈവശമില്ലാത്തതിനാൽ പോസ്റ്റുന്നില്ല). P.S.C റാങ്ക് ലിസ്റ്റ് ഒന്ന് പരിശോദിക്കുക. P.S.C വഴി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തിയിട്ടും പിന്നെയും ഉദ്യോഗാര്‍ത്ഥികള്‍ ഉള്ളതിനാൽ ആണ് P.S.C വഴി നിയമനം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന തെറ്റായ വീക്ഷണം മാഷിനുള്ള പോലെ തോന്നുന്നു, അതും ഒരുകാരണം തന്നെ അതിലും വലിയ ഒരു കാര്യം ഇതിന് പിന്നിൽ ഉണ്ട്. വലിയ സാമ്പത്തിക അഴിമതിതന്നെ കൂടാതെ സാമൂഹ്യ നീതി ഇല്ലാതെവരുകയും ചെയ്യുന്നു, സർക്കാർ ( ഇവിടുത്തെ പിച്ചക്കാരന്മുതൽ ഏയ്‌റോനോട്ടിക്ക് എഞ്ചിനീയർ വരെ ഉള്ളവർ ഇവരുടെ പ്രതിനിധികൾ ആണല്ലോ സർക്കാർ എന്ന എന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ) ശമ്പളം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് സർക്കാർ തന്നെ ആളെ നിയമിക്കട്ടെ അതല്ലെ മാഷെ അതിന്റെ ശരി. കൃസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ അദ്യാപക നിയമനം കിട്ടാൻ 8മുതൽ 10 ലക്ഷം വരെ സംഭാവന ആവശ്യപ്പെടാറുണ്ട്, പിന്നെ +2 ലെവെൽ 10 മുതൽ 15 ലക്ഷം വരെ കോളേജ് തലത്തിൽ 15ൽ നിന്നും തുടങ്ങുന്നു, ഇത് മാഷിന് അറിയില്ല എന്നാണ് പറയുന്നതെങ്കിൽ മാഷിന്റെ നാഷണാലിറ്റി വത്തിക്കാനിൽ ആണ് എന്ന് കരുതേണ്ടി വരും മറ്റ് മതങ്ങളുടെ ലേബലിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുതന്നെ സ്ഥിതി, തുകയിൽ അല്പം ഏറ്റകുറച്ചിൽ കാണാം എന്നു മാത്രം. (ഇത്തരം ദുർഗന്ധം വമിക്കുന്ന നിരവധി സംഭവങ്ങൾ എനിക്ക്‌ വ്യക്തിപരമായി അറിയാം വീഡിയോ ദൃശ്യങ്ങളോ ടെലിഫോൺ സംഭാഷണങ്ങളോ ഇല്ല അതായത് തെളിവില്ല എന്നു ചുരുക്കം)
മാഷൊന്ന് ആലോചിച്ചെ, 8 മുതൽ 15 ലക്ഷം വരെ രൂപ കൊടുത്ത് ഒരു ജോലി സമ്പാദിക്കാൻ മാത്രം പാങ്ങുള്ളവർ, അല്ലെങ്കിൽ ശേഷി ഉള്ളവർ ആരാണ് ഈ സമൂഹത്തിൽ ഉള്ളത്, കൃസ്ത്യാനി സമൂഹത്തെ എടുത്താലും അതിലെ വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമായി മാത്രം അവസാനിക്കും ആ സാമൂഹ്യനീതി. കഷ്ടപ്പെട്ട് പഠിച്ച കഴിവുള്ള ദരിദ്രൻ പിൻ‌തള്ളപ്പെടും, ഇനീ ഇതിലെ മറ്റൊരുകാര്യം, അനർഹർ (വിദ്യാഭ്യാസ നിലവാരത്തിൽ) ധാരാളം ഇത്തരം നിയമനത്തിലൂടെ കടന്നുകൂടിയിട്ടുണ്ട്, ചെറിയ ക്ലാസ്സിലെ കുട്ടിയെ പഠിപ്പിക്കാൻ അത്ര അറിവുള്ളവർ ആവശ്യമില്ല എന്ന തലതിരിഞ്ഞ കാഴ്ച്ചപ്പാട് ഈ മാനെജ്മെന്റ്കൾക്ക് ഉണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. കുട്ടികളുടെ തലച്ചോറിന്റെ കാര്യക്ഷമതെയെ ഉയർത്തേണ്ട കാ‍ലമാണ് ചെറുപ്രായം, അശാസ്ത്രീയമായ സമീപനം മൂലം ഈ കുരുന്നുകളുടേ തൽച്ചോറിന്റെ വികാസം ( അതിലെ സെല്ലുകൾ വികസിക്കാതെ മുരടിക്കുന്നു) പൂർണ്ണതോതിൽ വളർത്തുവാൻ കഴിയാറില്ല. ഇംഗ്ലീഷ് ശരിയായികൂട്ടി വായിക്കാനറിയാത്ത ഒരു വ്യക്തി 3വർഷം കൊണ്ട് എസ്.എസ്.എൽ.സി പാസ്സായി, പിന്നെ സംസ്കൃതം പഠിച്ച് സഭയുടെ സ്കൂളിൽ പലവിഷയങ്ങളും (ഇംഗ്ലീഷ്, ഹിന്ദി,കണക്ക് തുടങ്ങിയവ) പഠിപ്പിക്കുന്ന അദ്ധ്യാപകനായി കഴിഞ്ഞ പത്തുകൊല്ലമായി ജോലി നോക്കുന്നു ഇത്തരം ചില അദ്ധ്യാപകരെ എനിക്കറിയാം അവരെല്ലാം തെന്നെ കത്തോലിക്ക സമുദായക്കാർ ആണ് ഇതും ഒരുതരം അഴിമതി അല്ലെ മാഷെ.
റാങ്ക് ലിസ്റ്റിലുള്ള ക്രൈസ്തവർക്ക് മുൻ‌ഗണന കൊടുക്കണം എന്ന് പറഞ്ഞാൽ മനസ്സിലാകും, ഇതിനെ ( PSC വഴി ) ഞങ്ങൾ അംഗീകരിക്കില്ല എന്നു പറയുന്നത് ധിക്കാര പരമായ കാര്യമല്ലെ. ഞങ്ങൾ വൻ‌മുതൽ മുടക്കി ആണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തിയത് അത് അങ്ങനെ സർക്കാരിന് വിട്ടുകൊടുക്കാൻ സാധ്യമല്ല തുടങ്ങിയ ആദർശമില്ലാത്ത പ്രഭാഷണങ്ങൾ ആണ് സാജൻ മാഷ് സപ്പോർട്ട് ചെയ്യുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുക്കുന്ന സമയത്ത് സഭ ഉയർത്തികാട്ടിയ കാര്യം ഇത് സഭയുടെ സാമൂഹ്യസേവനത്തിന്റെ പരമ്പരാഗത മാർഗ്ഗം എന്നാണ് ( വിദ്യാഭ്യസവും ആദുര സേവയും ) സാമൂഹ്യസേവനമാണെങ്കിൽ പിന്നെ നിയമനങ്ങളുടെ കാര്യത്തിൽ എന്തിന് ശഠിക്കണം, സാമൂഹ്യസേവനത്തിനുള്ള എല്ലാ സാഹചര്യങ്ങളും കാലകാലമായി വന്ന സർക്കാരുകൾ ചെയ്ത് തരുന്നുണ്ടല്ലോ അപ്പോൾ പ്രശ്നം സേവനമല്ല, പ്രതിഭലേഛയോടുകൂടിയ പ്രവർത്തിയാണ്. ഇതിനെ പൂർണ്ണമായും സാമൂഹ്യസേവനമായി കാണാൻ പറ്റുമോ ? വരുമാനം പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാക്കികൊണ്ടുള്ള പ്രവർത്തനം എന്ന് വിലയിരുത്താനെ കഴിയു.

3. കോഴയാണ് പ്രശ്നമെങ്കില്‍ അതിനെ എല്ലാ മേഖലകളില്‍ നിന്നും ഇല്ലാതാക്കണമെന്ന് ആത്ഥമാര്‍ത്ഥമായി ശ്രമിക്കുന്നുവെങ്കില്‍ സ്വന്തം തൊഴിലാളി യൂണിയനില്‍ ചേരാന്‍ ഒന്നര മുതല്‍ മൂന്നു ലക്ഷം കോഴ വാങ്ങുന്നത് ആദ്യം അവസാനിപ്പിച്ചിട്ട് ഈ പ്രശ്നത്തില്‍ ഇടപ്പെടുക.
ഈ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രശ്നമല്ല, നേരെ മറിച്ച് കേരളത്തിലെ ജനങ്ങളുടെ ( മതങ്ങളെ അടിസ്ഥാനമാക്കി കാണരുത്) പ്രശ്നമാണ്, അയല്പക്കകാരൻ അച്ഛനെ തല്ലി അതുകൊണ്ടാണ് ഞാനും തല്ലുന്നത് എന്ന്പറയുന്നപോലെയെ ഈ ചോദ്യത്തെ അല്ലങ്കിൽ ഈ ഉപാധിയെ കാണാൻ പറ്റു. അഴിമതി ഇല്ലാതാക്കേണ്ടത് ഇവിടുത്തെ ഓരോ പൌരന്റേയും ഉത്തരവാദിത്വമാണ് അഴിമതി വളരുന്നതിൽ ഞനും നിങ്ങളുമൊക്കെ തുല്ല്യ പങ്കാളികൾ ആണ്. അതിൽ നിന്നും മാറിനിൽക്കാൻ നമുക്കാർക്കും സാധിക്കില്ല. യൂണിയനിൽ അംഗത്വം നൽകാൻ പാർട്ടികൾ മത്സരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വത്തിന് 3ലക്ഷം കൈക്കൂലി കൊടുക്കണോ , അത് ഏത് വകുപ്പാ മാഷെ., ( ചെത്തു തൊഴിലാളി യൂണിയൻ ആണോ?) അങ്ങനെ എങ്കിൽ അതിന്റെ ഡീറ്റയിത്സ് ഒന്നു തരാമോ അല്ലങ്കിൽ അങ്ങനെ ആരെങ്കിലും കൊടുത്തെങ്കിൽ ആർക്ക്, എന്തിന് എന്നകാര്യം ഒന്നു വ്യക്തമാക്കാമോ, നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം. പാർട്ടി അങ്ങനെ ചെയ്താൽ അത് ഒരിക്കലും ഒരു പാർട്ടി അനുഭാവിയും പ്രവർത്തകനും അംഗീകരിക്കില്ല, അങ്ങനെ ആണെങ്കിൽ പിന്നെ കോൺഗ്രസ്സും ഇവരുമായി എന്താണ് വെത്യാസം ?!
പിന്നെ ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശം (ന്യൂനപക്ഷ അവകാശം) ഭരണ ഘടന അങ്ങനെ പലതും പറയുന്നുണ്ട് അതൊക്കെ സഭ പാലിക്കുന്നുണ്ടോ ? ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുക എന്നാൽ ഭൂരിപക്ഷത്തിന്റെ അവകാശം ലംഘിക്കുക എന്ന് വിവക്ഷിക്കേണ്ട. അതൊക്കെ പിന്നീടൊരവസരത്തിൽ നമുക്ക് വിശകലനം ചെയ്യാം

4. സര്‍ക്കാര്‍ കോളേജുകളിലെ PSC നിയമനം കാരണം അതിന്റെ നിലവാരം പ്രൈവറ്റ് കേളേജുകളില്‍ നിന്നും ഉയര്‍ന്നതാണെന്ന് തെളിയിക്കണം.
അത് തെളിക്കപ്പെട്ടതല്ലെ ഇനി എന്ത് തെളിയിക്കാൻ, PSC ലിസ്റ്റും അതിലെ ഉദ്യോഗാർത്ഥികളുടെ ഡീറ്റയിൽത്സും പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും

സര്‍ക്കാര്‍ വക സഹായം
1. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫീസ് 12000 ല്‍ നിന്ന് 25000 ആക്കി വര്‍ദ്ധിപ്പിച്ച് ഒന്നാമത്തെ സഹായം
തീർച്ചയായും മാഷിന്റെ സഹായം എന്ന പരിഹാസത്തിൽ ഞാനും പങ്കുചേരുന്നു, 12000 തന്നെ ആയി നില നിർത്താമായിരുന്നു അല്ലെങ്കിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ( ഇത് പ്രായോഗികമാണോ എന്ന് എനിക്കറിയില്ല) അർഹർ ആയവർക്ക് 13000 രൂപ സ്കോളർഷിപ്പ് നലകണമായിരുന്നു
2. സര്‍ക്കാരുമായി കരാറിലുള്ള സ്വാശ്രയ കോളേജിലെ ഫീസ്.
a. 50% സര്‍ക്കാര്‍ സീറ്റില്‍ 2.70 ലക്ഷം
b. 35% മാനേജ്മെന് സീറ്റില്‍ 4.75 ലക്ഷം (5 ലക്ഷം തലവരി പണം പലിശയില്ലാതെ)
പൂർണ്ണമായും സൌജന്യമായി പടിപ്പിക്കാൻ കഴിയില്ലല്ലോ, പുഷ്പ്പഗിരി മെഡിക്കൽ കോളേജ് സമർപ്പിച്ച മഡിക്കൽ വിദ്യാഭ്യാസ ചിലവ് ഒന്നുശ്രദ്ധിക്കുക. പണം ഉള്ളവർ ( തമിഷ് നാട്ടിലും , ആന്ത്രയിലും, കർണാടകയിലും മറ്റും മാനേജ്മെന്റ് സീറ്റിൽ വാങ്ങുന്ന ഫീസ്, സർക്കാർ സീറ്റിൽ വാങ്ങുന്ന ഫീസ് ഇവ ഒന്നു താരതംയം ചെയ്യുക) കൂടുതൽ കൊടുത്ത് പഠിക്കട്ടെ, ഉള്ളവൻ ഇല്ലാത്തവനു കൊടുക്കു എന്നല്ലെ കർത്താവ തമ്പുരാൻ പഠിപ്പിച്ചത്. അദ്ദേഹം പറഞ്ഞതിൽ ഏതെങ്കിലുമൊക്കെ ചെയ്യ് മാഷെ, പിന്നെ തലവരി പണം വാങ്ങാതിരിക്കാൻ സഭ വിശുദ്ധന്മാരുടെ കൂട്ടായ്മ അല്ലല്ലോ?.........(മനുഷ്യനല്ലെ എല്ലാ സ്വഭാവക്കാരും ഉണ്ടായിരിക്കും എന്ന അർത്ഥത്തിൽ കാണുക)

c. 15% NRI സീറ്റില്‍ 9 ലക്ഷം (ഓര്‍മ്മ ശരിയാണെങ്കില്‍)

15% NRI സീറ്റിൽ 9 ലക്ഷം എന്നത് കേട്ട് മാഷെന്തിനാ വിളറിപിടിക്കുന്നത്, നമ്മളെപോലുള്ള ദരിദ്രരായ NRI ക്കരെ അല്ല ഇതിൽ വിവക്ഷിക്കുന്നത്, അത് കൊടുക്കാൻ ആസ്തിഉള്ളവർ, അവരുടെ മന്ദബുദ്ധികളായ മക്കൾക്കായി നീക്കിവച്ചിരിക്കുന്നത്, ഇങ്ങനെ പറയാൻ കാരണം ഇവരുടെ മക്കൾക്ക് മാർക്ക് ഉണ്ടെങ്കിൽ അവർക്ക് മെറിറ്റ് സീറ്റിൽ 4.7 ൽക്ഷം കൊടുത്ത് അഡ്മിഷൻ വാങ്ങാമല്ലോ പിന്നെ അതിനെ ഓർത്ത് വിഷമിക്കേണ്ട.

d. പരീക്ഷ : സ്വന്തം ഇഷ്ടത്തിനു നടത്താം.
ഭരിക്കുന്നത് ഇടത്പക്ഷമായതുകൊണ്ട് അങ്ങനെ വരും എന്ന് ഞാൻ കരുതുന്നില്ല. കൂടാതെ SFI, KSU, ABVP പിന്നെ എണ്ണിയാൽ തീരാത്ത കേരളാകോൺഗ്രസ്സിന്റെ ചിന്ന പടകളും ഉള്ള കാലം മാഷ് പറയുന്ന പോലെ കാര്യങ്ങൾ നടക്കുമോ, ആരെങ്കിലും ഇടപെടില്ലെ. അതോർത്തും വിഷമിക്കേണ്ട.

കത്തോലിക്ക സഭ വക കച്ചവടം
a. എല്ലാ സീറ്റിനും ഒരേ ഫീസ്... 3.5 ലക്ഷം
ഇതിലൂടെ ക്രൈസ്തവരായ ദരിദ്രർക്ക് എത്ര പേർക്ക് പഠിക്കാനാവും ? ഇതിൽ പ്രതികരിക്കുമ്പോൾ ആത്മാർത്ഥതയോടെ എഴുതുക, അത് സഭയ്ക്ക്വേണ്ടിയുള്ള കുഴലൂത്ത് ആകരുതു്. കൂടാതെ ഈ സമൂഹത്തിൽ ജീവിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് എത്ര പേർക്ക് ഈ ഫീസ് താങ്ങാനാവും ( അങ്ങനെ ഉള്ളവർ മാത്രം പഠിച്ചാൽ മതി എന്ന തത്വം അവിടെ നിൽക്കട്ടെ, കത്തോലിക്ക സഭയുടെ കച്ചവടത്തിൽ 100% ഉം 3.5ലക്ഷം തന്നെ ആദ്യത്തെകൂട്ടരുടെ കച്ചവടത്തിൽ 50% കുട്ടികൾക്ക് 1ലക്ഷം ഇളവുണ്ട് എന്ന കാര്യം അത്ര ചെറിയ കാര്യമാണോ ?

b. 10 % സീറ്റില്‍ അര്‍ഹരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം
ആരായിരിക്കും ഈ അർഹരായ പാവപ്പെട്ട വിദ്യാർത്ഥികൾ, അതിൽ എത്രപിന്നോക്ക സമുദായക്കാർ കാണും ഈ സീറ്റിലേയ്ക്ക് ഒരു പാതിരിയുടെ ശിപാർശകത്തില്ലാതെ അഡ്മിഷൻ കൊടുക്കുമോ? എത്രകുട്ടികൾക്ക് ഈ ബോംബെ മിഠായിയുടെ ഗുണം കിട്ടും. ആർക്കും ഈവക കാര്യങ്ങളിൽ ഉറപ്പൊന്നുമില്ല.
c. പരീക്ഷ : സര്‍ക്കാര്‍ എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്ന് .
ആണെങ്കിൽ അംഗീകരിക്കുന്നു. മാഷിന് ഈ അടുത്ത കാലത്തു് ക്രൈസ്തവ മാനെജ്മെന്റിന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ അർഹത ഇല്ലാത്തവർക്ക് അഡ്മിഷൻ കൊടുത്തു എന്നുകണ്ടു ഇത് കേവലം അപവാദ പ്രചരണം മാത്രമാണോ ? അതോ മാഷിന്റെ ശ്രദ്ധയിൽ ഈ കാര്യം വന്നില്ലെ ? സീ എന്ന ഓപ്ഷനിലെ വാഗ്ധാനം എത്രമാത്രം സത്യസന്ധമാണ്

മാഷിന്റെ നിലപാട്‌ (എന്റെ നിലപാട്...)
ഇവിടെ സാജൻ മാഷിന് കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചുകൂടെ പിന്നോട്ട് നടക്കേണ്ടി വരും ആന്റപ്പന്റെ ആടുത്തുവരെ, ആന്റപ്പൻ പറഞ്ഞത് സത്യാമാണെങ്കിൽ ഇടയ്ന്മാർ കള്ളം പറയുകയും, സർക്കാരിനെയും സമൂഹത്തെയും പറ്റിക്കുകയും ചെയ്തു, അതുതന്നെ ബേബിക്കും പറ്റി തമാശക്കഥകളിൽ എവിടെയോ കേട്ടിരുന്നു ഒരു കപ്പ്യാർ പാതിരിയോട് തന്റെ ആവശ്യത്തെകുറിച്ച് പറയുന്നത് അതിനെ പാതിരി എങ്ങനെ നേരിട്ടു എന്നും “ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം“ എന്ന് കപ്പ്യാർ പറഞ്ഞപ്പോൾ അത് തനിക്കിട്ട് ആക്കിയതാണെന്ന് മനസ്സിലാക്കിയ പാതിരി ഇങ്ങനെ പ്രതികരിച്ചു
“ അന്യന്റെ മുതൽ ആഗ്രഹിക്കരുത്!!!!“ രണ്ടും വെദവാക്യം ആയതിനാൽ കമറ്റാൻ പറ്റില്ലല്ലോ മാഷെ…… ഇതുപോലൊക്കെ തന്നെ ആണ് ശ്വാശ്രയത്തിലും സംഭവിച്ചത്. കോൺഗ്രസ്സ് ഏതെങ്കിലും കാലത്ത് ഏതെങ്കിലും കാര്യം ചെയ്യേണ്ട രീതിയിൽ ചെയ്തിട്ടുണ്ടോ…? ചരിത്രം സാക്ഷി.

പിന്നെ കോടതിയിൽ നീതി മാത്രമേ ജയിക്കു എന്ന് പറയാൻ പറ്റുമോ മാഷേ, അലഹബാദ് ഹൈക്കോടതിയിൽ നിന്നും A.P.J.അബ്ദുൾകലാമിനെതിരെ അറസ്റ്റ് വാറണ്ടിന് 50000 രൂപയെ ചിലവായൊള്ളു, ഇന്ത്യൻ പൌരന് കുടിവെള്ളമല്ല കോളയാണ് ജീവൻ നിലനിർത്താൻ ആവശ്യമെന്ന് വിധിച്ച ഭരണഘടന സംവിധാനമാണ് നമ്മുടെ ചില കോടതികൾ…, പിന്നെ അതൊക്കെ വിട്. മാഷിനറിയാമോ, പണ്ട് ഇന്ത്യയിൽ നിന്നും കയറ്റി അയച്ച പട്ട്പാവാടയ്ക്ക് അമേരിക്കയിൽ നിരോധനം ഏർപ്പെടുത്തി അവർ കാരണം പറഞ്ഞത് പട്ട് പാവടയിൽ തീ പടരാൻ സാധ്യതയുള്ളതിനാൽ ഈ വസ്ത്രത്തിന്റെ ഇറക്കുമതി അനുവദനീയമല്ല എന്നാണ്. രാജ്യത്തെ പൌരന്മാരുടെ ജീവന് പ്രാധാന്യം നൽകുന്നതിനാൽ ഇത് നിരോധിക്കുയല്ലാതെ കോടതിക്കുമുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു. ഇവിടെ പ്ലാച്ചിമടയിൽ ജീവജലം ഊറ്റി വിഷമാലിന്യങ്ങൾ കലർത്തി കുപ്പിയിലാക്കി നമ്മളെ കൊണ്ട് കുടിപ്പിക്കാൻ നമ്മുടെ കോടതി മുൻകൈഎടുക്കുന്നു എത്ര ശാസ്ത്രീയമായ കാഴ്ച്ചപ്പടുകൾ.! കഷ്ടം….

പാഠപുസ്തക വിവാദം
ഇതേക്കുറിച്ച് നേരത്തെ എന്റെ കാഴ്ച്ചപ്പട് ഞാൻ എഴുതിയിട്ടുണ്ട് അതുകൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല, പിന്നെ സാജൻ പറഞ്ഞപോലെ 1, 2, 3 കാര്യങ്ങൾ ചിന്തിക്കാവുന്നതാണ്..........എല്ലാവർക്കും