Showing posts with label കണ്ടതും കേട്ടതും. Show all posts
Showing posts with label കണ്ടതും കേട്ടതും. Show all posts

Thursday, October 27, 2011

ഒരു കുരുന്നുജീവൻ………………

കുറച്ച് ദിവസം മുപ് ചൈനയിൽ ഒരു രണ്ട് വയസ്സുകാരി വണ്ടിതട്ടി മരിച്ചു അതിന്റെ ക്ലിപ്പിംഗ് ആരേയും വേദനിക്കുന്നതായിരുന്നു. അത് ഓരോ തവണ കാണുമ്പോഴും ഞാൻ അങ്ങനെ അല്ല അങ്ങനെ ആകരുതേ എന്ന് “ദയ” എന്ന വികാരമുള്ളവർ മനമുരുകി പ്രാർത്ഥിക്കും. നമ്മുടെ പത്രങ്ങളും പ്രാധാന്യത്തോടെ തന്നെയാണ് ആ വാർത്ത നൽകിയത്. ഈ കഴിഞ്ഞ ദിവസം അന്ന് ഞാൻ കണ്ട ക്ലിപ്പിംഗിൽ ഇല്ലാതിരുന്നതും, തലപെരുപ്പിക്കുന്നതുമായ അതിന്റെ തുടർ രംഗങ്ങൾ കാണാൻ ഇടയായി, ഒപ്പം കുറച്ച് താരതമ്യ ശ്രമങ്ങളും,
വീഡിയോ തുടങ്ങുമ്പോൾ തിരക്കുള്ള ഒരു എക്സ്പ്രസ്സ് ഹൈവേയിലെ ഏരിയൽ ഷോട്ടാണ്. അതിൽ വണ്ടി ഇടിച്ച് മരിക്കുന്ന ഒരു പട്ടി, തിരക്കുള്ള ആ റോഡിൽ ചത്ത് കിടക്കുന്ന പട്ടിയെ മറ്റൊരു പട്ടി കടിച്ച് വലിച്ച് ഒരു സൈഡിലേയ്ക്ക് കൊണ്ടുപോകുന്നു, പിന്നെ ചൈനയിലെ ഒരു ഇടുങ്ങിയ റോഡിൽ നടന്ന ആക്സിഡന്റ് കാണിക്കുന്നു, ബാക്കി നിങ്ങൾ കാണുക, സ്വന്തം മനസ്സിനേയും മനസാക്ഷിയേയും ശീലിപ്പിക്കുക ആ വാഹനങ്ങളിലെ ഡ്രൈവറോ, അതുവഴി കടന്നുപോയ മറ്റ് യാത്രക്കാരോ ആവാതിരിക്കാൻ, ഏയ് അത് അങ്ങ് ചൈനയിലല്ലേ എന്ന് പറയാൻ വരട്ടെ, നമ്മുടെ ഭൂതകാലത്തിലും അങ്ങനെ ഒക്കെ നടന്നിരുന്നു…..
ഈ വീഡിയോ ഒരു സുഹൃത്ത് നൽകിയതാണ്

Monday, March 1, 2010

പ്രവാസം വിട്ടൊഴിയും മുൻപേ മരണത്തിലേയ്ക്ക്

ഇന്നത്തെ ഒരു പത്ര വാർത്തയും, ഈ മെയിലിലെ ഒരു ഫോർവേഡ് മെയിലും ആണ് ഈ പോസ്റ്റിന് ആധാരം. സൌദി അറേബ്യയിൽ 15 വർഷമായി ജോലി ചെയ്തിരുന്ന നാസർ എന്ന 52 വയസ്സുകാരനാണ് നാട്ടിൽ എത്തിയ് ദിവസം തന്നെ ജീവിതത്തോട് വിടപറഞ്ഞത് കൂടുതൽ വാർത്ത ഇവിടെ നിന്നും വായിക്കാം . നാസറിന്റെ മരണം ഒറ്റപ്പെട്ട സംഭവമാണെങ്കിലും മരണപ്പെടുന്നില്ല എന്നതൊഴിച്ചാൽ അനേകായിരം മലയാളിപ്രവാസികളുടെ നേർചിത്രമാണ് നാസർ. കബളിപ്പിക്കപ്പെടുന്നവരും സ്വയം കബളിപ്പിക്കാൻ നിന്നുകൊടുക്കുന്നവരും ഒക്കെ അക്കൂട്ടത്തിൽ ഉണ്ട്. എന്റെ മറ്റൊരു പോസ്റ്റിൽ ഇതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. നാസർ ഭായിക്ക് ആദരാഞ്ജലികൾ………. തുടർന്ന് ഇവിടെ നിന്നും വായിക്കാം

Tuesday, December 29, 2009

അനുഭവങ്ങൾ പാളിച്ചകൾ

ഗൾഫ് എന്നും മലയാളികൾക്ക് പറുദീസ ആണ് (ആയിരുന്നു ?). എന്റെ ഇന്നലകളിൽ അങ്ങനെ ചില കാഴ്ച്ചകൾ കണ്ടിട്ടുമുണ്ട്. എന്റെ കൊച്ചഛൻ (അച്ഛന്റെ അനുജൻ) കുറേക്കാലം സൌദിയിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. അദ്ദേഹം നാട്ടിൽ വരുമ്പോൾ വീട്ടിൽ ഭയങ്കര ആഘോഷമാണ്, ഒരു ഉത്സവ പ്രതീതി, അകാരണമായി കത്തിക്കിരയാവുന്ന കോഴികൾ ഒരു നിത്യ കാഴ്ച്ചയായിരുന്നു. ഞങ്ങൾക്ക് കരുതിയിരിക്കുന്ന തുണിയും “ഹീറോ പെൻ” ഉം വാങ്ങി ഞങ്ങൾ പിൻവാങ്ങും, പിന്നെ അപ്പച്ചിമാരും ജേഷ്ടത്തിമാരും, കുഞ്ഞമ്മമാരും “കയറി ഇറങ്ങി” കഴിയുമ്പോൾ കൊണ്ടുവന്ന പെട്ടികൾ സുനാമിയിൽ പെട്ടപോലെ ആകും. എല്ലാം കൊടുത്ത് മഹാബലി ആകുന്ന പ്രവാസി, കൊടുക്കലിലൂടെ മനസ്സ് നിറയുന്ന പ്രവാസി, അവന്റെ രണ്ടാം ഭാഗം ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ ഒഴികെ ആരുമായി പങ്കിടാറില്ല.

രണ്ടായിരത്തിമൂന്ന്, ചരമസൂര്യന്റെ തീക്കണ്ണുകൾക്ക് അല്പം പോലും തീഷ്ണത കുറവായിരുന്നില്ല, കെ.പി.റ്റി.സി ബസ്സിൽ (ഫാഹഹീൽ) ഫാഹീലിലേയ്ക്ക് ഞാൻ യാത്ര തിരിച്ചു എന്റെ അയൽക്കാരനും സുഹൃത്തുമായ ബൈജുവിനെ കാണാൻ. പതിനഞ്ച് മിനിട്ട് യാത്രയെ ഉണ്ടായിരുന്നുള്ളു. ബസ്സിൽ നിന്നും ഇറങ്ങി ബി.ഇ.സി ലെയിനിലൂടെ ഞാൻ മുൻപോട്ട് നടന്നു അവൻ ബി.ഇ.സി യുടെ മുൻപിൽ തന്നെ എന്നെക്കാത്ത് നിൽപ്പുണ്ടായിരുന്നു. എനിക്ക് ആദ്യം ആളെ മനസ്സിലായില്ല. മൂന്നുമാസത്തെ കുവൈറ്റ് ജീവിതം അവനെ അത്രയ്ക്ക് മാറ്റിമറിച്ചിരുന്നു. അൻപത്വർഷം പിന്നിലെ പൌരഷമായിരുന്നു അവന്റെ മുഖത്ത്, നന്നേ ക്ഷീണിച്ച് അവശനായിരുന്നു. എന്തോ എനിക്കവനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തോന്നി. ജീവിത പ്രാരാബ്ധത്തിൽ നിന്നും കരകയറാൻ അറബിക്കടൽ താണ്ടിയവനെ കാത്തിരുന്നത് അടിമ വേല ആയിരുന്നു. ഞാനവനോട് കാര്യങ്ങൾ തിരക്കി, അവന്റെ സ്വരത്തിൽ ക്ഷീണം ഒന്നും ഇല്ലായിരുന്നു മനസ്സിനെ മെരുക്കി എടുത്ത് സ്വയം അടിമയുടെ ഉത്തരവാധിത്വങ്ങൾ മനസ്സിലാക്കി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. അറബിയുടെ ശാരീരിക മാനസ്സിക പീഠന കഥ വളരെ നിസാരമായി അവൻ പങ്കുവച്ചു. ഞാൻ അവനെ ഏതെങ്കിലും തരത്തിൽ സഹായിക്കാൻ പ്രാപ്തനായിരുന്നില്ല. ശാരീരിക പീഠനം ഇല്ല എന്നതൊഴിച്ചാൽ ഞാനും ഒരു അടിമയായിരുന്നു, വൈദേശികരുടെ കീഴിൽ ജോലിചെയ്യാൻ നിർബന്ധിതനായ ഒരു പ്രവാസി അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അടിമത്തം സ്വീകരിച്ചവൻ.

ബൈജു 2003 കളിൽ നാട്ടിലെ ചിലകമ്പനികളിൽ ജോലിചെയ്ത് വരുമ്പോൾ ആണ് സഹോദരിയുടെ വിവാഹം നടക്കുന്നത്, വിവാഹത്തിന്റെ നടത്തിപ്പിനായി അവന് കുറെതുക കടം വാങ്ങേണ്ടി വന്നു. ഒരുവർഷം കഴിഞ്ഞിട്ടും കൊടുക്കാൻ പറ്റാതെ വന്നപ്പോൾ ആണ് അവൻ ഗൾഫ് എന്ന പറുദീസ തേടി ഇറങ്ങിയത്. കുവൈറ്റിൽ നിന്നും വന്ന മുരളി എന്നയാളുടെ പക്കൽ വിസ ഉണ്ട് എന്ന് ഒരു പരിചയക്കാരൻ പറഞ്ഞപ്പോൾ അവൻ കൂടുതൽ ഒന്നും ആലോചിച്ചില്ല. കുറച്ച്കാലം കഷ്ടപ്പെട്ടാലും അതിന് പ്രയോജനം ഉണ്ടാകും എന്ന ചിന്തയും ഏജന്റിന്റെ മോഹന വാഗ്ദാനത്തിൽ മനം മയങ്ങുന്നവരിൽ ഒരാളായി അവനും. കഫീലിൽ (സ്പോൺസർ) ന്റെ കയ്യിൽ നിന്നും തന്റെ ബന്ധുവിനെന്നും പറഞ്ഞ് പണച്ചിലവില്ലാതെ കൈക്കലാക്കിയ വിസ പല കൈമറിഞ്ഞ് ബൈജുവിന്റെ കയ്യിൽ എത്തിയപ്പോൾ അതിന് എൺപതിനായിരം രൂപയുടെ ഭാരം ഉണ്ടായിരുന്നു. എൻപതിനായിരം എന്ന് കേട്ടപ്പോൾ പിൻവാങ്ങി എങ്കിലും, അന്നത്തെ രാത്രി അവന് ഉറക്കം വന്നില്ല, സ്നേഹത്തോടും വാത്സല്ല്യത്തോടും പണം നൽകിയവരെ ഒരു വർഷമായിട്ടും നിരാശപ്പെടുത്തേണ്ടി വന്നതോർത്തപ്പോൾ, തന്റെ രക്ഷക്കായ് എത്തിയതാണ് ഈ വിസ എന്ന് അവൻ സ്വപ്നം കണ്ടു. അടുത്തദിവസം അളിയനോടും, മറ്റ് ബന്ധുക്കളോടും സംസാരിച്ചു, രക്ഷപെടുന്ന കാര്യമല്ലെ എന്ന് കരുതി പലരും സഹായിക്കാൻ തയ്യാറായി. ബൈജു വീണ്ടും മുരളിയെ വിളിച്ചു, ജോലിയെ കുറിച്ച് അന്വേഷിച്ചു ശമ്പളത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല, ഗൾഫല്ലെ നല്ലകാശായിരിക്കും എന്ന ചിന്ത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു

കഫീലിന്റെ വഫ്രയിലുള്ള ഗസ്റ്റ് ഹൌസിൽ വാച്ച്മാൻ/കുക്ക് ആയിട്ടായിരുന്നു ജോലി പറഞ്ഞത്, കുക്ക് എന്ന് പറഞ്ഞാൽ അറബി-ബിരിയാണി ഉണ്ടാക്കാൻ അറിയണം, പിന്നെ അത്യാവശ്യം വേണ്ട ഭക്ഷണത്തിന്റെ ഒക്കെ പേർ ഏജന്റ് പറഞ്ഞുകൊടുത്തു.ഇനീ എങ്ങനെ ഒരു കുക്കാവാം എന്ന ചിന്തയിലായിരുന്നു ബൈജു ആലപ്പുഴയിലെ ഒരു ഹോട്ടലിൽ നിന്നും അത്യാവശ്യം പാചകം ( ബിരിയാണി ഉണ്ടാക്കാനും മറ്റും ) പഠിച്ചു ( ?) പിന്നെ എല്ലാം പെട്ടന്നായിരുന്നു. ബൈജുവും പ്രവാസിയായി.എഴുപത്തിയഞ്ചുവയസ്സിന് മേൽ പ്രായമുള്ള ഒരു കുവൈറ്റി ആയിരുന്നു അവന്റെ കഫീൽ “ ഗഫൂർ ഇക്ക “ പഠിപ്പിച്ച അറബിമാത്രമേ വശമുള്ളു കുവൈറ്റി സംസാരിക്കാൻ തുടങ്ങുമ്പോഴെ ബൈജുവിന്റെ ശരീരം വിറയ്ക്കാൻ തുടങ്ങും, മരുഭൂമിയിലെ ഒറ്റപ്പെട്ട വീടായിരുന്നു അവന്റെ ജോലിസ്ഥലം ഏജന്റ് പറഞ്ഞതുപോലെ അത് ഒരു ഗസ്റ്റ് ഹൌസ് ആയിരുന്നു വല്ലപ്പോഴും കിളവൻ കുവൈറ്റി അവിടെ എത്തും. ഒരുവിധത്തിൽ കാര്യങ്ങൾ ഒക്കെ മുന്നോട്ട് നീങ്ങി, ഹമാർ എന്ന് സീൽക്കാരത്തോടെ പാഞ്ഞ്ടുക്കുന്ന വൃദ്ധന്റെ കൈകൾ പലപ്പോഴും മൃദുത്വം കാട്ടിയിരുന്നില്ല, ഒരു അടിമയ്ക്ക് കിട്ടാവുന്ന എല്ലാ മാന്യതയും അവൻ ആ കാലയളവിൽ അനുഭവിച്ചു.

പീഠനത്തിന്റെ പുത്തൻ പുലരി സമ്മാനിച്ചുകൊണ്ട് ബൈജു കുവൈറ്റിയുടെ വീട്ടിലേയ്ക്ക് മാറ്റപ്പെട്ടു. അവിടെ നാല് മലയാളികളും ഒരു സിലോണിയും പിന്നെ അടുക്കളക്കാരികളും പുറമ്പണിക്കാരികളുമായി, ഫിലിപ്പിനോ ഇൻഡോനേഷ്യൻ യുവതികളും. എല്ലാവരും സന്തോഷത്തോടെ അവനെ സ്വീകരിച്ചു, തങ്ങളിലേയ്ക്ക് ഒരുവൻ കൂടി. കുവൈറ്റിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു പിന്നെ ഇവരുടെ പത്തോളം മക്കളും കൊച്ചുമക്കളും (പേരക്കുട്ടികൾ) ഒരു ചെറിയ സന്തുഷ്ടകുടുംബം. കഫീലിന്റെ രണ്ടാമത്തെ ഭാര്യ ബൈജുവിനെ ശരിക്കും വിഷമിപ്പിച്ചു അവന്റെ പ്രവർത്തിയിൽ തെറ്റ് കണ്ടുപിടിക്കുക അത് ഭർത്താവിനോട് പറഞ്ഞ് വഴക്ക് കേൾപ്പിക്കുക എന്നത് അവരുടെ ഹോബിയായി. ഭാഷ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ കാര്യങ്ങൾ ഒരു വിധം നേരെ ആയി എന്നു പറയാം. എതാണ്ട് ഒരു വർഷത്തോളം ശാരീരികവും മാനസികവുമായ പീഠനങ്ങൾ ഏൽക്കേണ്ടി വന്നു.

നാട്ടിൽ 6000 രൂപ ശമ്പളത്തിൽ ജോലിനോക്കിയിരുന്നവൻ കുവൈറ്റിൽ അറബിയുടെ അടിമയായി 4500 രൂപ (30 കെഡി) ശമ്പളത്തിൽ മൂന്ന് വർഷം ജോലിചെയ്തു, ഭക്ഷണം കിട്ടാതിരുന്ന ദിനങ്ങൾ നിരവധി, പുറത്ത് നിന്നും ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ ഈ നാലായിരത്തി അഞ്ഞൂറ് രൂപ ചേർത്തുവച്ച് ഏജന്റിന് കൊടുത്ത കടം വീട്ടി ഏകദേശം ഒന്നര വർഷം…… നാട്ടിലെത്തുമ്പോൾ അവന്റെ സമ്പാദ്യം അല്പം ഷുഗറും ഇത്തിരി പ്രഷറും ആയിരുന്നു…..
എന്തുകൊണ്ട് നാം ഇങ്ങനെ ഒക്കെ ആകുന്നു. കുവൈറ്റിലേയ്ക്ക് തിരിക്കുന്നതിന് മുൻപ് ഒരു തവണപോലും അവൻ തനിക്കവിടെ കിട്ടുന്ന ശമ്പളത്തെക്കുറിച്ച് ഏജന്റിനോട് ചോദിച്ചിരുന്നില്ല, ഇവിടെ കിട്ടിയതൊക്കെ സ്വന്തമാക്കി ഗൾഫ്കാരനായി, നമ്മുടെ മാധ്യമങ്ങൾ കൂട്ടിക്കൊടുപ്പുകാരന്റെ വേഷത്തിലാണ് മലയാളിയെ കുടുക്കുന്നത്. മുഖ്യധാര മാധ്യമത്തിൽ വരുന്ന ആകർഷ്കമായ പരസ്യങ്ങളിൽ കുടുങ്ങിയാണ് നമ്മളിൽ പലരും അപകട ചുഴികളിൽ പതിക്കുന്നത്. പൈസ ഉണ്ടെങ്കിൽ ആർക്കും റിക്രൂട്ട്മെന്റ് പരസ്യം നൽകാം, ഈ പരസ്യം നൽകുന്ന കമ്പനികളിൽ രജിസ്റ്റർ ചെയ്തവ വളരെ ചുരുക്കമായിരിക്കും, ഈ ഇന്റർവ്യൂവിന് സ്ഥലം ഒരുക്കിക്കൊടുക്കുന്ന വൻകിട ഹോട്ടലുകളും ഈ പാവങ്ങളെ ചതിക്കുഴിയിൽ പ്പെടുത്താൻ കൂട്ടുനിൽക്കുന്നു. നമ്മുടെ ഭരണകർത്താക്കൾ ഈ വക കാര്യങ്ങൾ ഒന്നും കാണാറില്ല, കഴിഞ്ഞ അറുപത് വർഷത്തിനിടയ്ക്ക് കേന്ദ്ര സർക്കാരിന് ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി അറിയില്ലായിരുന്നു ഒരു പ്രവാസകാര്യ മന്ത്രാലയം വന്ന് വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ ഇന്ത്യയിൽ ഉണ്ടെന്നകാര്യം നമ്മുടെ സർക്കാർ മനസ്സിലാകുന്നത്, ഭരണ ശുഷ്ക്കാന്തി അപാരം തന്നെ. കേരളത്തിൽ ഇന്നും വിസാക്കച്ചവടം തകൃതിയായി നടക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്നും പറഞ്ഞ് സംഘടിപ്പിക്കുന്ന ഈ വിസകൾ പതിനായിരങ്ങൾ വിലപറഞ്ഞ് വിൽക്കുന്നു അങ്ങാടികച്ചവടക്കാരന്റെ നിപുണതയോടെ കുറെ ജീവിതങ്ങളെ തല്ലിക്കെടുത്തുന്നു.

നിർജീവമായ സർക്കാർ യന്ത്രത്തിന്റെ പിൻബലത്തോടെ ചവുട്ടികേറ്റപ്പെടുന്ന ഈ ജീവിതങ്ങൾ പുറംനാട്ടിൽ തങ്ങളെകാത്തിരിക്കുന്ന പീഠന മുറകളെ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയവരാകട്ടെ സമൂഹത്തിന്റെ മുന്നിൽ അത് തുറന്ന് കാട്ടാൻ വിമുഖത കാട്ടുന്നു, തിളങ്ങുന്ന പട്ടുകുപ്പയവുമിട്ട് അത്തറും പൂശി വിമാനമിറങ്ങുന്ന ഈ പാവങ്ങൾ. സ്വന്തം വീട്ടിലെത്താൻ കാറിന് വാടക നൽകുന്നത് തന്റെ ഒരു മാസത്തെ ശമ്പളമായിരിക്കും. തിളങ്ങുന്ന കണ്ണുകളിൽ പൊടിയുന്ന നീർക്കണങ്ങൾ ആരും കാണാറില്ല. അവന്റെ മണിപഴ്സിൽ അവശേഷിക്കുന്ന നാണയത്തുട്ടുകളെ സ്വന്തമാക്കാൻ, അവന്റെ വിയർപ്പ് ഗന്ധമുള്ള കുപ്പായം സ്വന്തമാക്കാൻ , കഴുത്തിൽ തൂങ്ങുന്ന മഞ്ഞലോഹം അടർത്തി മാറ്റാൻ…., നാമുൾപ്പെടുന്ന ബന്ധുക്കൾ ഉത്സാഹിക്കുമ്പോൾ രക്ത ബന്ധത്തിന്റെ വില അറിയുന്ന പ്രവാസി എല്ലാം ഊരിനൽകി നിർദ്ധനനാവും….ഇതിൽ അറബിപ്പൊന്ന് വാരാൻ വന്ന് മാനം വിറ്റ് ജീവിക്കേണ്ടിവരുന്ന സഹോദരിമാർ ഉണ്ട്, ജീവൻ നിലനിർത്താൻ സ്വയം വിറ്റഴിയുന്നവരുണ്ട്, ചതിയിൽപ്പെട്ട് കണ്ണീർ വാർക്കുന്ന ആയിരങ്ങൾ…. ശരിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഗൾഫിൽ ജോലിക്കായ് ശ്രമിക്കരുത്, അങ്ങനെ ചയ്താൽ നിങ്ങൾ എത്തിപ്പെടുന്നത് സ്വയം അടിമത്തത്തിലേക്കായിരിക്കും, നിങ്ങളെ കാത്ത് പുത്തൻ പീഠന മുറകൾ ഉണ്ടാകും…….സഹോദരാ ഒരാവർത്തി കൂടെ ചിന്തിക്കുക.
(തുടരാം )

Thursday, July 2, 2009

ഞാനും കണ്ടുപിടിച്ചേ!!!

എന്താണന്നല്ലെ, കണക്കിലെ ഒരു പുതിയ സൂത്രം, സൂത്രവാക്യം, കുറേ വർഷമായി, പേറ്റന്റ് എടുക്കണോ അതോ പേന എടുക്കണോ എന്നായിരുന്നു ഇതുവരെ ചിന്ത. പിന്നെ ഈ ആഴ്ച്ചയിൽ പ്രത്യേഗിക്ക് “ആവലാതികൾ“ ഒന്നുമില്ലാത്തതിനാൽ പിന്നെ ഇതങ്ങ് പേസ്റ്റാം എന്തിനാ പെന്റിംഗായി വച്ചിരിക്കുന്നത് എന്ന് വിചാരിച്ചു.

വർത്തമാനം കൊണ്ടുദ്ദേശിക്കുന്ന്ത്, “വാർത്തയും, സമൂഹത്തിൽ അതുണ്ടാക്കുന്ന ആകുലതകളും, ആവലാതികളും സന്തോഷങ്ങളും, സങ്കടങ്ങളും ആണല്ലോ. ബൂലോകത്തിൽ കറങ്ങി നടന്നാൽ ഒരു ദിവസം തന്നെ പത്ത് പോസ്റ്റിനുള്ള വക കിട്ടുകയും ചെയ്യും. അങ്ങനെ ഒരു സാഹസത്തിന് ഇറങ്ങണോ എന്ന ചിന്തയാണ്, പ്രസക്തമായ കാര്യങ്ങളിൽ മാത്രം പ്രതികരിക്കുക അല്ലെങ്കിൽ അതെ കുറിച്ചെഴുതുക എന്ന നലപാടിലെത്തിയത്. അതും രാഷ്ട്രീയവും, സാമൂഹ്യവുമായവമാത്രം.

എന്താണ് ഈ കണ്ടുപിടുത്തം എന്നല്ലെ, ലാവലിനും, വരദരാചാരിയുടെ തലയും ഒന്നുമല്ല, കണക്കിലെ ചെറിയ സ്വയം പ്രഖ്യാപനങ്ങൾ.ഞാൻ വെറും ഒരു സാധാരണക്കാരൻ,കണക്കിൽ പത്താംതരം വരെ ഉള്ള അറിവേ ഉള്ളു. പക്ഷേ കണക്കിനോട് എനിക്ക് ഒരു ആഭിമുഖ്യം ഉണ്ടായിരുന്നു. അതിന് കാരണം ഹരിക്കുട്ടൻ നായർ എന്ന ഞങ്ങളുടെ കണക്ക്മാഷ് തന്നെ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ കണക്കിന് ട്യൂഷൻ വേണം എന്ന ഒരു തോന്നൽ, സാറ് വരുന്നതും നോക്കി വഴി അരുകിൽ കാത്തുനിന്നു, ട്യൂഷന് ഞാനും വരട്ടെ എന്ന് ചോദിച്ചപ്പോൾ അതിനെന്താ രാവിലെ തന്നെ എത്തിക്കോ എന്ന് സാറ് പറഞ്ഞപ്പോൾ സന്തോഷം തോന്നി, കാരണം ക്ലാസ്സിൽ മുൻനിരയി ആയിരുന്നു എന്റെ സീറ്റെങ്കിലും പഠിക്കുന്ന കാര്യത്തിൽ പിന്നിലായിരുന്നു സ്ഥാനം. എന്റെ ആകെ ഉള്ള ദൌർബല്ല്യം പുസ്ത്കം തുറക്കില്ല എന്നതായിരുന്നു. അതുതന്നെ ധാരാളമല്ലെ എന്റെ പഠന പുരോഗതിയ്ക്കും.പലപ്പോഴും അദ്യാപകർക്ക് ഞാൻ “പൂജ്യ”നായിട്ടുണ്ട് അവരുടെ പരിഹാസ ചിരിഒന്നും എന്നെ കുലുക്കിയില്ല എന്നത് മറ്റൊരു സത്യം. ഏതായാലും സാറിന്റെ സാമിപ്യം എന്റെ ശീലത്തിന് അല്പം മാറ്റങ്ങൾ ഒക്കെ ഉണ്ടാക്കി, അതാവാം ഇന്നത്തെ വലിയ തരക്കേടില്ലാത്ത ജീവിതത്തിന് പിന്നിലെ ശക്തിയും

2003ൽ വീണ്ടും ഒരു ഗൾഫ് പ്രവാസിയായി ഞാൻ കുവൈറ്റിൽ എത്തി. ജീവിക്കാൻ വേണ്ടി മരിക്കാനും തയ്യാറാകുന്ന മലയാളികളിൽ ഒരുവനായി ഞാനും. എങ്ങനെയും ജീവിതം കരുപിടിപ്പിക്കുക എന്ന ലക്ഷ്യം (ചില കാര്യങ്ങളിൽ ജീവിതം “കരി” പിടിക്കും) രുചിയില്ലാത്തെ ഭക്ഷണവും, പന്ത്രണ്ട് മണിക്കൂർ ജോലിയും ദിനചര്യ ആയകാലം, ജോലിതിരക്കിന്റെ ദിനരാത്രങ്ങൾ പിന്നെ സാവധാനം എല്ലാം ശീലമായി, പരിചയമായപ്പോൾ ജോലി “ജോളി” സംഭവമാക്കി മാറ്റാൻ കഴിഞ്ഞു, സഹായിക്കാൻ ഇന്റെർ നെറ്റൂം പിന്നെ യാഹൂമെസ്സഞ്ചറും, പിന്നെ ചാറ്റിന്റെ കാലം, പിന്നെ ഞാൻ സൈബർ സ്വാമി എന്ന ചാറ്റു ബോക്സായി, പല നാടുകളിലെ പലവിധത്തിലെ ആൾക്കാർ പല അഭിരുചിയുള്ളവർ വളരെ രസമായി തോന്നി അന്ന് ബ്ലോഗിനെ പറ്റി അറിയില്ലായിരുന്നു. മലയാളത്തിൽ എങ്ങനെ ടൈപ്പാം എന്നതിനെ പറ്റി ചിന്തിച്ചു. പക്ഷെ അന്നും മലയാളം ട്രാൻസിലേറ്ററിനെ പറ്റി അറിയില്ലായിരുന്നു. ഡെൽഹിയിലുള്ള എന്റെ സുഹൃത്ത് അവനറിയാമായിരുന്നു എങ്കിലും ആ അറിവ് പങ്കുവയ്ക്കാൻ അവൻ തയ്യാറായിരുന്നില്ല, അത് മറ്റൊരു സ്വാർത്ഥതയുടെ കഥ അദ്ദെഹം അന്ന് ഡെൽഹിയിൽ അറിയപ്പെടുന്ന ഒരു “കവി” ആയിരുന്നു വിനോദ് എന്നായിരുന്നു ആ മാന്യ കവിയുടെ പേർ, പിന്നെ കവിയാണെങ്കിൽ നാട്ട്പേർ കൂടെ വാലായി ഇടണമല്ലോ, അല്ലെങ്കിൽ ആ വാലിൽ അവർ അറിയപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ ഒരു ദിവസം ഞാൻ ഗൂഗിളി സെർച്ചിയപ്പോൾ വരമൊഴി എന്ന ട്രാൻസിലേറ്ററിനെ പറ്റി അറിയാൻ കഴിഞ്ഞു. പിന്നെ അതിന്റെ ഉടമയായ “സിബു ജോൺ” നെ കുറിച്ച് അറിയാൻ കഴിഞ്ഞതും അദ്ദേഹവുമായുള്ള കത്തുകളിൽ അദ്ദേഹം എന്നെ ബ്ലോഗിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞുതന്നത്. അത് 2006 ൽ അന്ന് സൈബർസ്വാമി എന്ന പേരിൽ ഒരു ബ്ലോഗും തുടങ്ങി പക്ഷേ എങ്ങനെ മലയാളത്തിൽ പോസ്റ്റ് ഇടും എന്ന് എനിക്ക് മനസ്സിലായില്ല ഞാൻ ആരോടും ചോദിച്ചുമില്ല, പിന്നെയും ഈ വർത്തമാനം പിറക്കാൻ 2008 ആഗസ്റ്റ് മാസം വരെ സമയമെടുത്തു. ആദ്യം വേർഡ്പ്രസ്സിലും പിന്നീട് സെപ്തംബറിൽ ബ്ലോഗറിലും……

എന്റെ കണ്ടുപിടുത്തം ഒരു മഹാ സംഭവമല്ലെങ്കിലും അതിലേയ്ക്ക് എന്നെ നയിച്ചത് അധികം ജോലിത്തിരക്കില്ലാതിരുന്ന 2005ലെ ഒരു പ്രവർത്തിദിവസമായിരുന്നു. ഓഫീസിൽ ഞാൻ മാത്രം ബാക്കി എല്ലാവരും സൈറ്റിൽ പോകും മിക്കവാറും എല്ലാദിവസവും ഇതു തന്നെ ഞാൻ വർക്ക് ചെയ്യുന്നത് ഡിസൈൻ ഡിപ്പാർട്ട് മെന്റിൽ, ഒറ്റക്കിരുന്ന് വട്ട് പിടിക്കുമോ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ആണ് ടേബിളിൽ ഇരുന്ന കാൽകുലേറ്ററിൽ ശ്രദ്ധിക്കുന്നത്, 5 എന്ന അക്കത്തിന്റെ പ്രത്യേഗതകളെ കുറിച്ച് ആലോചിച്ചു, അതിൽ തന്നെ ഗുണിച്ചും ഹരിച്ചും ഒക്കെ നോക്കി, 5 ന്റെ ഗുണിതങ്ങളുടെ പ്രത്യേഗതകൾ നോക്കി, 5*5=25, 25*25=625, 35*35=1225, ഇതിൽ അവസാനത്തെ രണ്ടക്കം 25 ആയി വരുന്നു. പിന്നെ 625ൽ 6ഉം, 1225ൽ 12 ഉം അവശേഷിക്കുന്നു ഇതിന് എന്തെങ്കിലും പൊതു സ്വഭാവം ഉണ്ടോ എന്ന തിരച്ചിൽ ആണ് എന്നെ ആ ഗണിതസൂത്രം കണ്ടു പിടിക്കുന്നതിൽ എതിച്ചത്. എന്തായിരുന്നു ആ സൂത്രമെന്നല്ലെ അടുത്ത പോസ്റ്റിൽ പറയാം 1മുതൽ99 വരെ ഉള്ള സംഖ്യകളുടെ സ്ക്വയർ കാണാൻ ഇനീ ആ സംഖ്യകൾ തമ്മിൽ ഗുണിക്കേണ്ടതില്ല ഉദാഹരണം 25ന്റെ സ്ക്വയർ 625 അതായത് 25നെ 25കൊണ്ട് ഗുണിക്കുന്നു , പിന്നെ ചെറിയ ഗുണിക്കലും, കൂട്ടലും ഒക്കെ ഈ കണക്കിലും ഉണ്ടാവും

ഹോ, എന്നാലും എന്നെ സമ്മതിക്കണം……