Sunday, June 21, 2009

ജനാധിപത്യത്തെ വ്യഭിചരിക്കുന്ന, കോൺഗ്രസ്സ്

ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു. എന്ന് ആക്രോശിക്കുന്ന നിയമസഭാ സാമാജികന്മാർ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. അത്തരം ജൽപ്പനങ്ങളുടെ തുടർ വർത്തമാനം ആണ് കോൺഗ്രസ്സ് എന്ന ദേശീയ കക്ഷിക്ക് ഒരു ജാതി സംഘടനയുടെ അന്ത്യശാസനത്തിൽ എത്തിച്ചത്. കുഞ്ഞുഞ്ഞുന്റെയും, ചെന്നിത്തലയുടേയും മുട്ടിടിച്ചു, ഇടിക്കണമല്ലോ, അങ്ങനല്ലെ സംഗതികളുടെ കിടപ്പ്, നാത്തൂന്റെ കണ്ണീർ കാണാൻ ആങ്ങളയെ കുരുതികൊടുക്കാനും തയ്യാറാവുന്ന കോൺഗ്രസ്സിന്റെ രാഷ്ട്രീയ വ്യഭിചാരം അതിന്റെ ശിക്ഷഎന്നോണം ഇത്തരം ശനിപാതങ്ങൾ തലയിൽ പതിക്കുന്നത്, ലോക്സഭാതിരഞ്ഞെടുപ്പ് നിശബ്ദമായ രണ്ടാം വിമോചനസമരം ആണെന്ന് ഉദ്ഘോഷിക്കാൻ യാതൊരു ഉളുപ്പിമില്ലായിരുന്നു ഉഞ്ഞൂഞ്ഞിന്, സാമുതായിക സംഘടനകളുടെ കാൽനക്കാൻ നടക്കുന്ന അല്പ്ന്മാർകിട്ടാവുന്ന മിനിമം ഡോസ് ആണ് സുകുമാരൻ നായരും, പണിക്കർ സാറും നൽകിയത്. തമിഴ്നാട്ടിൽ പയറ്റിത്തെളിഞ്ഞ ജാതികച്ചി കളി കേരളത്തിലും പിറവി എടുക്കുന്നത് കാണുമ്പോൾ ജനാധിപത്യ കേരളം പാതാളം വരെ താഴുന്നു. നായരുടെ വോട്ട് കാണിച്ച് ഉമ്മാക്കി കാണിക്കുന്ന, പണിക്കർ സാറും, ഈഴവനെ തോളിലേറ്റി എത്തുന്ന നടേശൻ ചേട്ടനും, കുഞ്ഞാടുകളെ കോർത്തിണക്കി വിമോചന സമരാഭാസത്തിന് മുതിരുന്ന പാതിരിപടയും ജാതികച്ചിയുടെ നൂതന ഭാവങ്ങൾ തന്നെ. മുഹമ്മദീയൻ പിന്നെ പല തട്ടിലാണ്, അവരും സമ്മർദ്ധ രാഷ്ട്രീയത്തിന് കൊടിപിടിക്കുന്നു.
ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നത്, ഒരു ജാതി സംഘടന ആവുക ആ പാർട്ടിയുടെ മന്ത്രി ആരാകണം എന്ന് നിശ്ചയിക്കുന്നത് ഒരു ജാതി സംഘടനയുടെ ജനറൽ ബോർഡ് ആവുക, അല്ലെങ്കിൽ അരമനയിൽ തീരുമാനം എടുക്കപ്പെടുക ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ ശ്ലാഖനീയമോ ?
ഓരോ പാർട്ടിയേയും അവരുടെ പ്രധിനിത്യം എങ്ങനെ കാണുന്നു എന്ന വിലയിരുത്തലും നടുക്കം ഉളവാക്കുന്നതാണ്. എൽ.ഡി.എഫ്.-ൽ 6 നായർ മന്ത്രിമാർ ? എന്നാണ് എൻ.എസ്.എസ് ന്റെ കണ്ടെത്തൽ, ഡെൽഹിക്കാരനായ ശശിതരൂർ എന്ന നായർ ഇറക്കുമതി ചെയ്ത നായർ ആണത്രെ ! അത് ചങ്ങനാശ്ശേരിയിലെ തമ്പുരാക്കന്മാർക്ക് സ്വീകാര്യമല്ലത്രെ. ഇനി എന്താണാവോ ഒത്തുതീർപ്പ് ഫോർമുല ? ഒരു റീ ഇലക്ഷൻ, നായർ പ്രാതിനിത്യം കൂട്ടിക്കൊണ്ടോ മറ്റോ, പറയാൻ പറ്റില്ല ഭരിക്കുന്നത് കോൺഗ്രസ്സല്ലെ, എന്തും ചെയ്യാൻ മടിക്കാത്ത ആധർശ ധീരന്മാർ.
അല്പം ഭയത്തോടും, ഒപ്പം അത്ഭുതത്തോടും കണുന്ന കാര്യം ഈ നായന്മാർ ആയിട്ടുള്ള മന്ത്രി മാരെ കിട്ടിയാൽ എൻ.എസ്.എസ് എന്ത് നീക്കമായിരിക്കും ചെയ്യുക ഈ പോസ്റ്റിലെ ആദ്യ വാചകം ഇത് പറഞ്ഞത് മുൻ മന്ത്രിയും, കേരളകോൺഗ്രസ്സ് ബി വിഭാഗം തലവനുമായ ബാലകൃഷ്ണ പിള്ളയാണ് മറ്റൊരു ബല്ല്യ നായര്. ശ്രീ. പണിക്കരുടേയും, രാമൻ നായരുടേയും ഈ കസേര പ്രേമം കാണുമ്പോൾ കഴിഞ്ഞ കാലഘട്ടത്തിലെ നായർ മന്ത്രിമാരുടെ പ്രവർത്തനങ്ങളെ സംശയിക്കേണ്ടി വരുന്നു, അവിഹിത മാർഗ്ഗത്തിലൂടെ നായർ സമുദായത്തിന്റെ സ്ഥാപനങ്ങൾക്കോ നായർ ആയിട്ടുള്ള വ്യക്തികൾക്കോ സ്വജന പക്ഷാപാതം എന്ന ജനാധിപത്യത്തിൽ അനുവദനീയമല്ലാത്ത, സത്യപ്രതിജ്ഞാ ലംങ്കനത്തിന്റെ കറുത്ത പിൻപറ്റ് കഥകൾ പുറത്തുവരാനുണ്ടോ എന്നതാണ്. ഈ സംശയത്തിന് കാരണം ഈ ആവശ്യം ഉന്നയിച്ചത് മറ്റ് ജാതി മത സ്ഥാപനങ്ങളും രംഗത്ത് ഉണ്ട് എന്നതാണ് ശർക്കരക്കുടമല്ലെ തരം കിട്ടിയാൽ ഇറങ്ങി ഇരുന്നു നക്കാം എന്ന് കരുതിയിരിക്കാം….